Wednesday, October 24, 2012

ആരാണ്‌ ന്യൂനപക്ഷം?

ആരാണ്‌ ന്യൂനപക്ഷം?

ഭരണഘടന നിര്‍വചിക്കുന്ന ന്യൂനപക്ഷപദവി ഭാരതത്തിലെ ക്രൈസ്തവരും മുസ്ലീങ്ങളും അര്‍ഹിക്കുന്നില്ല. മതത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ട ന്യൂനപക്ഷമതങ്ങള്‍ മാത്രമേ ന്യൂനപക്ഷ സംരക്ഷണത്തിന്‌ അര്‍ഹരാകൂ. ഭാരതത്തില്‍ ജനസംഖ്യയില്‍ 50 ശതമാനം കുറഞ്ഞതുകൊണ്ടുമാത്രം അവരെ ന്യൂനപക്ഷമായി കണക്കാക്കുന്നു. ഇത്‌ ആഫ്രിക്കയിലെ നാമമാത്രമായ അതിസമ്പന്നരും ഭൂവുടമകളുമായ വെള്ളക്കാരെ ന്യൂനപക്ഷമെന്ന്‌ നിര്‍ണയിക്കുന്നതിന്‌ തുല്യമാണ്‌. പട്ടിണിപ്പാവങ്ങളായ കറുത്ത മുത്തുകള്‍ക്ക്‌ ഭൂരിപക്ഷമായിപ്പോയതിന്റെ പേരില്‍ ആനുകൂല്യങ്ങള്‍ ഇല്ലാതാവുന്ന അവസ്ഥ നോക്കൂ.

ഭാരത സര്‍ക്കാരിന്റെ കണക്ക്‌ പ്രകാരം ഭാഷാപരമായും എണ്ണത്തിലും ന്യൂനപക്ഷമായ പാഴ്സികള്‍ക്ക്‌ ന്യൂനപക്ഷങ്ങളുടെ ഒരാനുകൂല്യവും നല്‍കിയിട്ടില്ല.

തായ്‌ലന്റ്‌, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളുടെ നിലപാടുകള്‍ ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്‌. ഭൂരിപക്ഷത്തെ രക്തസാക്ഷികളാക്കി ന്യൂനപക്ഷത്തെ പ്രീണിപ്പിക്കുന്നത്‌ തെറ്റാണെന്ന്‌ തായ്‌ലന്റ്‌, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.

ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശങ്ങളെ സംബന്ധിക്കുന്ന 11 അംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിയില്‍ (ടിഎംഎ പൈ ഫൗണ്ടേഷന്‍ കേസ്‌-2011) ന്യൂനപക്ഷം എന്ന പദം നിര്‍വചിക്കാതെ വിടുകയായിരുന്നു. ന്യൂനപക്ഷ സമുദായങ്ങളെ നിര്‍ണയിക്കേണ്ടത്‌ ദേശീയതലത്തിലല്ല സംസ്ഥാനതലത്തിലാവണം എന്നതായിരുന്നു ഈ ബെഞ്ചിന്റെ അഭിപ്രായം.

ഇസ്ലാമിക്‌ അക്കാദമി കേസില്‍ (2003) വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചും ഇനാംദാര്‍ കേസില്‍ (2005) വിധി പറഞ്ഞ ഏഴംഗ ഭരണഘടനാ ബെഞ്ചും ന്യൂനപക്ഷം എന്ന തത്വത്തെ നിര്‍വചിക്കാന്‍ തയ്യാറായില്ല.

1992 ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ്‌ പാസ്സാക്കിയ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ആക്ടിലും ന്യൂനപക്ഷം എന്തെന്ന്‌ നിര്‍വചിച്ചില്ല. ആക്ടിന്റെ സെക്ഷന്‍ 2(സി)യില്‍ പറയുന്നത്‌ ന്യൂനപക്ഷങ്ങള്‍ ആരൊക്കെയാണെന്ന്‌ സര്‍ക്കാര്‍ ഗസറ്റില്‍ വിജ്ഞാപനം ചെയ്യുമെന്നാണ്‌. ഏതാനും മതവിഭാഗങ്ങളുടെ ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ച ഗസറ്റിലും ന്യൂനപക്ഷ പരിഗണനയുടെ മാനദണ്ഡങ്ങള്‍ വിശദീകരിക്കുന്നില്ല. കഴിഞ്ഞ 60 വര്‍ഷമായി നമ്മുടെ രാഷ്ട്രം ന്യൂനപക്ഷത്തെ നിര്‍വചിക്കാതെ ന്യൂനപക്ഷാവകാശങ്ങളെക്കുറിച്ച്‌ സംസാരിക്കുകയാണ്‌.

കാശ്മീരില്‍ 60 വര്‍ഷമായി പീഡിപ്പിക്കപ്പെടുന്ന കാശ്മീരി പണ്ഡിറ്റുകള്‍ ന്യൂനപക്ഷമാണോ അല്ലയോ എന്ന്‌ മിശ്ര കമ്മീഷന്‍ പറയട്ടെ.
ഇന്ത്യയുടെ ചരിത്രപശ്ചാത്തലത്തില്‍ നിന്നുകൊണ്ട്‌ ‘ന്യൂനപക്ഷം’ എന്നതിനെ ഇങ്ങനെ നിര്‍വചിക്കാം. എണ്ണത്തില്‍ കുറവുള്ളവരും തങ്ങള്‍ക്ക്‌ സ്വാധീനമില്ലാത്ത മേഖലകളില്‍ താമസിക്കുന്നവരും ഭൂരിപക്ഷത്തില്‍നിന്ന്‌ വ്യത്യസ്തമായ ജീവിതരീതികള്‍ പുലര്‍ത്തുന്നവരും ഭൂരിപക്ഷത്തിന്റെ പീഡനങ്ങളില്‍നിന്ന്‌ നാശനഷ്ടങ്ങള്‍ സംഭവിച്ചവരും ആണ്‌ ന്യൂനപക്ഷങ്ങള്‍. ഈ നിര്‍വചനമനുസരിച്ച്‌ പട്ടികജാതി പട്ടികവര്‍ഗ്ഗസമുദായങ്ങള്‍ മാത്രമാണ്‌ ന്യൂനപക്ഷപദവി അര്‍ഹിക്കുന്നത്‌. ഹിന്ദുമതത്തിലെ പിന്നോക്ക സമുദായങ്ങളും സംവരണാനുകൂല്യങ്ങള്‍ അര്‍ഹിക്കുന്നവരാണ്‌. എന്നാല്‍ മുസ്ലീങ്ങളേയും ക്രൈസ്തവരേയും ഇന്ത്യന്‍ സമൂഹത്തില്‍ അവശതയുടെ പേരില്‍ ന്യൂനപക്ഷമായി ഗണിക്കാന്‍ കഴിയില്ല. മറിച്ച്‌ മുഗളന്മാര്‍ ഭരിക്കുമ്പോള്‍ മുസ്ലീങ്ങളും ബ്രിട്ടീഷുകാര്‍ ഭരിക്കുമ്പോള്‍ ക്രൈസ്തവരും അധികാരത്തിന്റെ ആനുകൂല്യങ്ങള്‍ രുചിച്ചവരും ഹിന്ദുക്കള്‍ ഈ അവസരങ്ങളില്‍ അവശതയനുഭവിച്ചവരുമാണ്‌. ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാരെപ്പോലെ മുസ്ലീങ്ങളും ക്രൈസ്തവരും ഇന്ത്യ ഭരിച്ചിരുന്നവരാണ്‌. ഇവര്‍ ഭരിച്ചിരുന്ന ആയിരം വര്‍ഷങ്ങള്‍ ഇവിടെ ഹിന്ദുക്കള്‍ മതപരമായി പീഡിപ്പിക്കപ്പെട്ടിരുന്നു. അതുകൊണ്ട്‌ മുസ്ലീം, ക്രിസ്ത്യന്‍ സംവരണത്തെ രാജ്യസ്നേഹികള്‍ ശക്തമായി എതിര്‍ക്കണം. 
സംവരണം അര്‍ഹിക്കുന്നത്‌ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ മാത്രമാണ്‌. ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവ്‌ ഉള്‍ക്കൊണ്ടുകൊണ്ട്‌ പറയട്ടെ, രാജ്യം ഭരിച്ചിരുന്നവര്‍ക്ക്‌ ഭൂതകാലത്തെ ‘അവശതകള്‍’ പറഞ്ഞ്‌ ആനുകൂല്യങ്ങള്‍ ആവശ്യപ്പെടാനാവില്ല.

ഏറെക്കാലം ഇന്ത്യ ഭരിച്ചിട്ടും ഇപ്പോള്‍ പിന്നോക്കാവസ്ഥയ്ക്ക്‌ കാരണം എന്തെന്ന്‌ പഠിക്കണം. അല്ലെങ്കില്‍ ഇവിടെ ഭരിച്ച മുസ്ലീം ക്രൈസ്തവ ഭരണാധികാരികളുടെ മതമല്ല ഞങ്ങളുടേത്‌ ഞങ്ങള്‍ ഹിന്ദുക്കളാണ്‌ എന്ന്‌ അവര്‍ പ്രഖ്യാപിക്കണം. ഹിന്ദു എന്നത്‌ ഒരു മതമല്ലെന്നും അതൊരു ജീവിത രീതിയുടെ പേരാണെന്നും സകല ഇന്ത്യക്കാരും അതിന്റെ പരിധിയില്‍ വരുമെന്നും വിധിച്ച ഒരു സുപ്രീംകോടതിയുള്ള രാഷ്ട്രത്തില്‍ ഹിന്ദുക്കളെ മാറ്റി നിര്‍ത്തി ഒരു സംവരണം ശുപാര്‍ശ ചെയ്യുന്നത്‌ വിചിത്രമാണ്‌.

ക്രൈസ്തവരും മുസ്ലീങ്ങളും പട്ടികജാതി സമുദായങ്ങളായി രംഗത്തുവരുമ്പോള്‍ പ്രസ്തുത മതങ്ങള്‍ ജാതിവ്യവസ്ഥയില്‍ വിശ്വസിക്കുന്നുണ്ടോ എന്നത്‌ തങ്ങള്‍ക്ക്‌ പ്രശ്നമല്ലെന്നാണ്‌ മിശ്ര കമ്മീഷന്റെ നിലപാട്‌.

മിശ്ര കമ്മീഷനില്‍ അംഗമായ താഹിര്‍ മുഹമ്മദ്‌ ഷബാനു കേസില്‍ മുസ്ലീം പൗരോഹിത്യ വര്‍ഗീയതയുടെ (താലിബാനിസം) വക്താവായി രംഗത്തുവന്നയാളാണ്‌. 

മതത്തിന്റെ പേരില്‍ മറ്റു മുസ്ലീം രാജ്യങ്ങളില്‍ പോലുമില്ലാത്ത (മറ്റൊരിടത്തുമില്ലാത്ത)ഓരോ മുസ്ലീം ഹജ്ജ്‌ യാത്രക്കാരനും 40,000 രൂപയില്‍ പരംഗവണ്‍മെന്റ്‌ ഫണ്ടില്‍നിന്നും നല്‍കുന്നത്‌ ഒരിക്കലും നീതീകരിക്കാനാവില്ല. ന്യൂനപക്ഷ മതവിഭാഗമെന്ന പേരില്‍ മുസ്ലീം സമുദായം തട്ടിയെടുക്കുന്ന വര്‍ഷംതോറുമുള്ള ഹജ്ജ്‌ സബ്സിഡി ഖുറാനിലെ മഹത്വമുള്ള ഹജ്ജ്‌ തത്വങ്ങള്‍ക്കുതന്നെ എതിരാണ്‌. തോക്കിന്‍ കുഴലില്‍ക്കൂടിയും പണംകൊടുത്ത്‌ വശീകരിച്ചും മതംമാറ്റപ്പെട്ട ഗിരിവര്‍ഗ്ഗ ക്രിസ്ത്യാനകള്‍ ഇന്ന്‌ പട്ടികവര്‍ഗ്ഗ ഹിന്ദുക്കളുടെ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുകയാണ്‌. മാത്രമല്ല പ്രത്യേക ക്രിസ്തീയ രാഷ്ട്രത്തിന്‌ വേണ്ടിയുള്ള ആഗോള ക്രൈസ്തവ ഗൂഢാലോചനയുടെ ഇരകളാണ്‌ വടക്കുകിഴക്കന്‍ ഭാരതത്തിലെ പരിവര്‍ത്തിത ഗിരിവര്‍ഗ്ഗ ക്രൈസ്തവര്‍. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ രാജ്യത്തിന്റെ സ്വത്തില്‍ പ്രഥമാവകാശമുള്ള ജനതയായി മുസ്ലീങ്ങളേയും ക്രിസ്ത്യാനികളേയും നിര്‍വചിച്ചിട്ടുണ്ട്‌. ബംഗ്ലാദേശില്‍നിന്ന്‌ ഭാരതത്തിലേക്ക്‌ അനധികൃതമായി കുടിയേറിയ 50 ലക്ഷത്തോളം വരുന്ന ബംഗ്ലാദേശി മുസ്ലീങ്ങളാണ്‌ ഇതിന്റെ പ്രധാന ഗുണഭോക്താക്കളെന്നറിയുമ്പോഴാണ്‌ രാജ്യത്തിന്റെ മതാടിസ്ഥാനത്തിലുള്ള വിഘടനങ്ങളിലേക്ക്‌ വഴിവെക്കുന്ന കൊടിയവിഷത്തിന്റെ തീക്ഷ്ണത നമ്മെ പരിഭ്രാന്തരാക്കുന്നത്‌.

ഏഷ്യയുടെ സുവിശേഷീകരണം എന്ന പോപ്പ്‌ ജോണ്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പദ്ധതിയും ജോര്‍ജ്ജ്‌ ബുഷിന്റെ ജ്വോഷ്വാ പ്രൊജക്ടും പശ്ചാത്തലമാക്കിക്കൊണ്ട്‌ വേണം സോണിയ നടപ്പാക്കുന്ന സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ടിനേയും മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ടിനേയും പരിഗണിക്കാന്‍. അവശതയുടെ പേരിലാണ്‌ ന്യൂനപക്ഷ സംവരണം എന്നുപറയുന്നുണ്ടെങ്കിലും ചെന്നുകേറിയയിടങ്ങളിലൊക്കെ ആര്‍ത്തിപിടിച്ച മൃഗസമാനരെപ്പോലെ ‘തന്റേത്‌ മാത്രമാക്കി വെട്ടിപ്പിടിക്കാനും മദ്യത്തിനും മദിരാക്ഷിക്കും വേണ്ടി ജീവിക്കുന്നവരെ ‘വരേണ്യവര്‍ഗ്ഗമായി’ ചിത്രീകരിച്ച്‌ വിഐപി പരിഗണന നല്‍കുന്ന, തീവ്രവാദവും മതപരിവര്‍ത്തനവും പ്രോത്സാഹിപ്പിക്കുന്ന ആഗോള അജണ്ടയാണ്‌ യുപിഎയും തങ്ങള്‍ക്ക്‌ മതമില്ലെന്ന്‌ മേനിനടിക്കുന്ന ഇടതുപക്ഷവും സച്ചാര്‍, രംഗനാഥ മിശ്രകമ്മീഷന്‍ റിപ്പോര്‍ട്ടിനുവേണ്ടി ശക്തിയുക്തം വാദിക്കുന്നതിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുന്നത്‌. മുസ്ലീങ്ങളുടേയും ക്രിസ്ത്യാനികളുടേയും നന്മയെക്കാളേറെ ഹിന്ദുക്കളുടെ നാശമാണ്‌ സച്ചാര്‍ കമ്മറ്റിയും മിശ്ര കമ്മീഷനും ഉന്നമിടുന്നത്‌. ന്യൂനപക്ഷ സമുദായങ്ങള്‍ ഭൂരിപക്ഷമാവുന്നതുവരെ അവര്‍ക്ക്‌ ഭൂരിപക്ഷം അവസരങ്ങളും ഉറപ്പുവരുത്തണമെന്നാണ്‌ മിശ്ര കമ്മീഷന്റെ ആവശ്യം. ക്രൈസ്തവര്‍ക്കും മുസ്ലീങ്ങള്‍ക്കും പട്ടികജാതി പദവി നല്‍കാന്‍ പാടില്ല എന്ന 1950 ലെ രാഷ്ട്രപതി പ്രഖ്യാപനം റദ്ദാക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നു.

കേരളത്തില്‍ വിദ്യാഭ്യാസ, വ്യാപാര, വാണിജ്യ രംഗങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ള ക്രിസ്ത്യാനികളുടെ പേരില്‍ ആര്‍ത്തിപ്പണ്ടാരങ്ങളായ അച്ചന്മാര്‍ കാട്ടിക്കൂട്ടുന്ന ഭീഷണികളും സംസ്ഥാന ഖജനാവ്‌ കൈയിട്ട്‌ വാരി മുസ്ലീങ്ങള്‍ക്ക്‌ മാത്രം സ്ഥാപനങ്ങളും സ്ഥാനങ്ങളും കരമൊഴിവായി കൊടുക്കുന്ന മുസ്ലീംലീഗും കാട്ടിക്കൂട്ടുന്ന പരിഹാസ്യ നാടകങ്ങളും കാമാക്രാന്തന്മാരായ ക്രൈസ്തവ പുരോഹിതരുടേയും കാമത്തിന്റെ ‘ഐസ്ക്രീം’ മലബാര്‍ സിമന്റ്സ്‌ മുഖമുള്ള കുഞ്ഞാലിക്കുട്ടിമാരുടേയും എല്ലാത്തിനും യെസ്‌ മൂളുന്ന ‘പരിശുദ്ധനായ’ പുതുപ്പള്ളി കുഞ്ഞച്ചായന്റെയും ‘ധാര്‍മികത’ എത്രത്തോളമുണ്ടെന്ന്‌ നിഷ്പക്ഷരായ കേരളീയ ജനസമൂഹം തലനാരിഴ കീറി വിലയിരുത്തുന്ന സ്ഥിതിവിശേഷം എന്നാണാവോ ഉണ്ടാവുക. കാത്തിരുന്ന്‌ കാണുകതന്നെ

3 comments:

Unknown said...

Well said....

Unknown said...
This comment has been removed by the author.
tutunaren@gmail.com said...

നമ്മള്‍ ഹിന്ദുക്കൾ എന്തെ കാലിൻ ചുവട്ടിലെ മണ്ണു ഒലിച്ചുപോകുന്നത് അറിയുന്നില്ല .....