Tuesday, October 11, 2011

ഏവര്‍ക്കും അമ്മയായി കൊടുങ്ങല്ലൂരമ്മ


കേരളത്തിലെ അതി പ്രാചീനമായ ക്ഷേത്രങ്ങളില്‍ ഒന്നാണ്‌ കൊടുങ്ങല്ലൂരിലെ ശ്രീ കുരുംബ ഭഗവതി ക്ഷേത്രം. സ്വന്തം അമ്മയെപ്പോലെ ഓരോ ഭക്തനേയും കാത്തുരക്ഷിക്കുന്ന അമ്മയായി രൗദ്രയായി കൊടുങ്ങല്ലൂരില്‍ വാഴുന്ന ദേവിയാണ്‌ ശ്രീ കുരുംബ. ഇവിടെയെത്തുന്ന ഓരോ ഭക്തര്‍ക്കും കുരുംബക്കാവിലമ്മ സ്വന്തം അമ്മയാണ്‌. എന്റെ അമ്മേയെന്നാണ്‌ ഓരോ ഭക്തനും കാവിലമ്മയെ വിളിക്കുന്നത്‌.

കേരളത്തില്‍ പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ നാലു ദേവീ ക്ഷേത്രങ്ങളില്‍ ഒന്നാണ്‌ കുരുംബ ക്ഷേത്രം. 64 ശിവക്ഷേത്രങ്ങളും 64 വിഷ്ണു ക്ഷേത്രങ്ങളും 64 ദേവീ ക്ഷേത്രങ്ങളുമാണ്‌ പരശുരാമനാല്‍ പ്രതിഷ്ഠിക്കപ്പെട്ടത്‌. ഇതില്‍ നാല്‌ പ്രധാന ദേവീ ക്ഷേത്രങ്ങള്‍ കേരളത്തിലാണ്‌. ആദി പരാശക്തിയെ നാല്‌ വ്യത്യസ്ത ഭാവങ്ങളിലാണ്‌ പരശുരാമന്‍ പ്രതിഷ്ഠ നടത്തിയിരിക്കുന്നത്‌. തെക്ക്‌ കന്യാകുമാരിയില്‍ ബാലാംബികയും പടിഞ്ഞാറ്‌ കൊടുങ്ങല്ലൂരില്‍ ലോകാംബികയായും വടക്കു കൊല്ലൂരില്‍ മൂകാംബികയും കിഴക്കു കരിമലയില്‍ ഹേമാംബികയുമായാണ്‌ ദേവി കുടികൊള്ളുന്നത്‌.

ഭദ്രകാളിയെ ഒരിടത്തും കുടിയിരുത്താന്‍ കഴിയാതിരുന്ന കാലത്ത്‌ വളരെയധികം താന്ത്രികവിദ്യകള്‍ പ്രയോഗിച്ച്‌ ആദ്യമായി കുടിയിരുത്താന്‍ കഴിഞ്ഞത്‌ കൊടുങ്ങല്ലൂരിലാണത്രേ... ഈ ക്ഷേത്രത്തില്‍ നിന്ന്‌ ആവാഹിച്ചുകൊണ്ടുപോയി പ്രതിഷ്ഠിച്ചിട്ടുള്ള നൂറ് കണക്കിന്‌ ശ്രീ ഭദ്രകാളീ ക്ഷേത്രങ്ങള്‍ ഇന്ന്‌ കേരളത്തിന്റെ അങ്ങോളമിങ്ങോളമുണ്ട്‌.

കൊടുങ്ങല്ലൂരില്‍ ഭദ്രകാളിയാണ്‌ പ്രധാന പ്രതിഷ്ഠയെങ്കിലും ക്ഷേത്രനാഥന്‍ ശിവനാണ്‌. രുരുജിത്ത്‌ സംവിധാനത്തിലാണ്‌ ഇവിടെ ക്ഷേത്രപ്രതിഷ്ഠ. ഇതേ വിധി പ്രകാരമാണ്‌ ഇവിടെ പൂജയും പൂജാകര്‍മ്മങ്ങളും നടക്കുന്നത്‌. രുരു എന്ന അസുരനെ ജയിക്കാന്‍ യോഗമായ പ്രത്യേക സ്വരൂപത്തില്‍ ആവിര്‍ഭവിച്ചതാണ്‌ രുരുജിത്ത്‌ ദേവതാഭാവത്തിന്റെ സങ്കല്‍പം. ഈ വിധത്തില്‍ പ്രതിഷ്ഠിച്ചാല്‍ കാര്‍മ്മികന്റെ കഠിന തപസ്യയും കര്‍മ്മത്തിനാവശ്യമായ അതിനിപുണതയും ആവശ്യമാണ്‌. ഇതനുസരിച്ച്‌ ശിവനെ സ്വതന്ത്രനായി കിഴക്കോട്ടഭിമുഖമായി പ്രതിഷ്ഠിക്കുന്നു.

വേധദോഷം പരിഗണിക്കാതെ ശിവനേ മുന്നില്‍ തെക്കോട്ടുമാറി ചാമുണ്ഡിയായി രുരുജിത്തിനെ പടിഞ്ഞാറോട്ട്‌ തിരിച്ച്‌ ഭിന്നയായിട്ടോ, കിഴക്കോട്ടഭിമുഖമായോ പ്രതിഷ്ഠിക്കുന്നു. കിഴക്കോട്ടഭിമുഖമാണെങ്കില്‍ നിരംഗയായിരിക്കും. ഈ രണ്ട്‌ ശ്രീകോവിലിന്റെ ഏതെങ്കിലും ഒന്നിന്റെ തെക്കുഭാഗത്തായി വടക്കോട്ട്‌ തിരിച്ച്‌ സപ്ത മാതൃക്കളെ കുടിയിരുത്താം. രുരുജിത്തിന്റെ തെക്കുഭാഗത്താണെങ്കില്‍ രുരുജിത്ത്‌ സാംഗയായിട്ടുമാകാം. ശിവന്റെ അഗ്നികോണില്‍ എല്ലാ മാതൃക്കളും ഭിന്നയായിട്ടുമാകാം. രുരുജിത്ത്‌ വിധിപ്രകാരം ശിവന്‍,രുരുജിത്ത്‌, മാതൃക്കള്‍ ക്ഷേത്രപാലന്‍ എന്നിവരെ ഒരേ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ച്‌ പൂജാവിധികള്‍ ചെയ്യണമെന്നാണ്‌.

കൊടുങ്ങല്ലുര്‍ ഭഗവതി ക്ഷേത്രത്തിന്‌ കണ്ണകി സങ്കല്‍പവുമായി ബന്ധപ്പെട്ട്‌ ഒരു ഹെതീഹ്യമുണ്ട്‌. ഇളംകോവടികളുടെ ചിലപ്പതികാരത്തിലെ പതിവ്രതയായ നായികയാണ്‌ കണ്ണകി. ഈ കണ്ണകിയെ പത്തിനി ദേവിയായി എ.ഡി രണ്ടാം നൂറ്റാണ്ടില്‍ ചേരസാമ്രാജ്യ തലസ്ഥാനമായിരുന്ന കടുങ്ങല്ലൂരില്‍പ്രതിഷ്ഠിച്ചു വെന്നാണ്‌ വിശ്വാസം. ദാരിക വധത്തിനുശേഷമുള്ള വിശ്വരൂപമാണ് കൊടുങ്ങല്ലൂരിലെ പ്രതിഷ്ഠ. ശ്രീകോവിലിനുള്ളില്‍ വടക്കോട്ട്‌ ദര്‍ശനമായി നിലകൊള്ളുന്നു. വടക്കോട്ട്‌ ദര്‍ശനമായാല്‍ ഭദ്രകാളിയുടെ രൗദ്രഭാവം വര്‍ദ്ധിക്കുമെന്നാണ്‌ വിശ്വാസം.Kodungallur_Bhagavathy11

രുരുജിത്തിന്റെ തല, കട്ട്വംഗം, തൃശൂലം, വാള്‍, മണിസര്‍പ്പം, മട്ടകം, ഗ്രന്ഥം എന്നിവയോട്‌ കൂടിയതാണ്‌ അഷ്ടബാഹുക്കള്‍. വിഗ്രഹത്തില്‍ അഷ്ടബാഹുക്കളുണ്ടെങ്കിലും കൈയിലെ ആയുധം പുറത്തേക്കു കാണാന്‍ സാധിക്കില്ല. വിഗ്രഹത്തിന്‌ പീഠത്തോടു കൂടി ആറടിയോളം ഉയരം വരും വലത്തേക്കാല്‍ മടക്കിവെച്ച്‌ ഇടത്തേക്കാല്‍ താഴോട്ട്‌ തൂക്കിയിട്ടാണ്‌ ഇരുപ്പ്‌. തലയില്‍ കിരീടം രാജകീയ പ്രൗഡിയെടുത്തു കാട്ടുന്നു. മുഖ്യ ശ്രീ കോവിലിന്‌ കിഴക്കുഭാഗത്തായി ഒരു രഹസ്യ അറയുണ്ട്‌. ഈ രഹസ്യ അറയുടെ പടിഞ്ഞാറു ഭാഗത്തായുള്ള വാതില്‍ തുറക്കുന്നത്‌ മുഖ്യ ശ്രീകോവിലിനകത്തേക്കാണ്‌. ഒരിടഭിത്തികൊണ്ട്‌ ശ്രീ കോവിലിനെ അറയില്‍ നിന്ന്‌ വേര്‍തിരിക്കുന്നു. ശങ്കരാചാര്യര്‍ ശ്രീ ചക്രം പ്രതിഷ്ഠിച്ച ഈ രഹസ്യ അറ ശ്രീമുലസ്ഥാനം എന്നാണ്‌ അറിയപ്പെടുന്നത്‌.

ക്ഷേത്രത്തിന്റെ മധ്യത്തില്‍ അതിപുരാതനമായ ഒരു ശിവക്ഷത്രമുണ്ട്‌. മകളായ കാളിയുടെ ശ്രീ കോവിലിനു മുന്നിലായി പിതാവായ ശ്രീ പരമേശ്വര പ്രതിഷ്ഠയാണിവിടെ. വടക്കോട്ട്‌ ദര്‍ശനമായുള്ള ദേവിയുടെ ദാരു വിഗ്രഹവും കിഴക്കോട്ട്‌ ദര്‍ശനമായുള്ള ശിവ പ്രതിഷ്ഠയും കൂടാതെ വടക്കോട്ട്‌ ദര്‍ശനമായി സപ്തമാതാക്കളേയും നിര്യതികോണില്‍ കിഴക്കോട്ട്‌ ദര്‍ശനമായി ഗണപതിയേയും പടിഞ്ഞാട്ട്‌ അഭിമുഖമായി വീരഭദ്രനേയും പ്രധാന ക്ഷേത്രത്തിന്‌ പുറത്ത്‌ ഈശാനകോണില്‍ ക്ഷേത്രപാലകനേയും പ്രതിഷിഠിച്ചിരിക്കുന്നു. ക്ഷേത്രത്തിന്റെ പടിഞ്ഞാറ്‌ ഭാഗത്ത്‌ വസൂരിമാല പ്രതിഷ്ഠയുണ്ട്‌. കുരുംബക്കാവിലെ പ്രധാന വഴിപാടായ ഗുരുതി നടത്തുന്നതിവിടെയാണ്‌.

കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ പ്രധാന ഉത്സവങ്ങളാണ് താലപ്പൊലി മഹോത്സവവും മീന ഭരണിയും. മകരം ഒന്നു മുതല്‍ നാലു വരെയുള്ള നാലു ദിവസങ്ങളിലാണ്‌ താലപ്പൊലി ആഘോഷിക്കുന്നത്‌. മുസിരിസ്‌ പട്ടമമെന്നറിയപ്പെടുന്ന കൊടുങ്ങല്ലൂരിന്റെ ചരിത്രത്തോളം പഴക്കമുള്ള ഒന്നു കുറേ ആയിരം യോഗക്കാരും കഠിന വ്രതം നോറ്റ്‌ മലയിറങ്ങുന്ന മലയന്മാരും ആടുകളെ നടതള്ളാനെത്തുന്ന കുടുംബി സമുദായക്കാരും താലപ്പൊലിയുടെ ഭാഗമായി മാറുന്നു. താലപ്പൊലി ആഘോഷങ്ങള്‍ക്ക്‌ നേതൃത്വം കൊടുക്കുന്ന ഒന്നു കുറേ ആയിരം യോഗക്കാരാണ്‌ ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ എല്ലാ ഒന്നാം തീയതിയും കൂട്ടമിരിക്കല്‍ ചടങ്ങ്‌ നടത്തുന്നത്‌. ഇവരാണ്‌ ഒന്നാം ദിവസത്തെ താലപ്പൊലിയുടെ ചിലവ്‌ ഇന്നും വഹിച്ചുപോരുന്നത്‌. ഒന്നാം ദിനത്തിലെ രാത്രി എഴുന്നള്ളിപ്പിന്‌ താലമെടുക്കുന്നതും യോഗക്കാരുടെ കുടുംബത്തിലെ സ്ത്രീകളാണ്‌.

മൂപ്പന്മാര്‍ എന്നറിയപ്പെടുന്ന കുടുംബി സമുദായത്തിനാണ്‌ കാവിലെ ഉത്സവാഘോഷങ്ങള്‍ക്ക്‌ തുടക്കം കുറിച്ചുകൊണ്ട്‌ 1008 കതിനാവെടി മുഴക്കാനുള്ള അവകാശം. ആടിനെ നടതള്ളുന്നതും സുവാസിനി പൂ�
നടത്തുന്നതുമെല്ലാം കുടുംബികളാണ്‌. കുരുംബമ്മയുടെ നടയില്‍ മുട്ടനാടുകളെ കഴുത്തില്‍ മാലചാര്‍ത്തി നെറ്റിയില്‍ കുങ്കുമം ചാര്‍ത്തി വാദ്യഘോഷങ്ങളോടെ എഴുന്നള്ളിച്ചുകൊണ്ട്‌ വന്ന്‌ അമ്മക്കു സമര്‍പ്പിക്കുന്ന ചടങ്ങ്‌ ഇന്നും നില നിന്നുപോരുന്നു. സമുദായത്തിലെ സ്ത്രീകള്‍ ദീര്‍ഘസുമംഗലികളായി വാഴാനും പെണ്‍കുട്ടികള്‍ക്ക്‌ ഉത്തമവരന്മാരെ ലഭിക്കുന്നതിനും വേണ്ടിയുള്ള കൂട്ട പ്രാര്‍ത്ഥനയാണ്‌ സുവാസിനി പൂജ. സംക്രമദിന രാത്രിയില്‍ ഇവര്‍ ക്ഷേത്രത്തില്‍ഒത്തു ചേര്‍ന്ന്‌ പ്രായമായ മക്കള്‍ക്ക്‌ വേണ്ടി വിവാഹാലോചനയും മറ്റും നടത്തുന്നു. ക്ഷേത്രാചാരവുമായി ബന്ധപ്പെട്ടു കിടക്കുന്ന നിഴലിരിക്കല്‍ ചടങ്ങും ഒന്നാം താലപ്പൊലി ദിനത്തില്‍ നടക്കും. പന്തീരടി പൂജയ്ക്കു മുമ്പ്‌ യോഗാംഗങ്ങള്‍ ദേവിയെ ദര്‍ശിച്ച്‌ ആയുധധാരികളായി കിഴക്കേ നടയില്‍ നിഴലിരിക്കല്‍ ചടങ്ങു നടത്തു. ഈ ചടങ്ങ്‌ ഇന്നും മുടക്കമില്ലാതെ തുടരുന്നു.

Kodungallur_Thalapoliകാവിലെ താലപ്പൊലിയുടെ പ്രധാന ആകര്‍ഷണം രാത്രിയും പകലുമുള്ള എഴുന്നള്ളിപ്പാണ്‌. ഒന്‍പത്‌ ഗജവീരന്മാരെ അണിനിരത്തി ദേവിയുടെ തിരുനടയില്‍ നിന്നാണ്‌ ഉച്ചയ്ക്ക്‌ 12 മണിയോടെ എഴുന്നള്ളിപ്പാരംഭിക്കുന്നത്‌. എഴുന്നള്ളിപ്പിനു മുമ്പ്‌ അമ്മയുടെ നടയില്‍ കോലമിറക്കി പൂജയുമുണ്ട്‌. കോലം എഴുന്നള്ളിക്കുന്നതിനും മറ്റു ചടങ്ങുകള്‍ക്കും തമ്പുരാന്റെ അനുവാദം വേണം. രാത്രി എഴുന്നള്ളിപ്പ്‌ വെളുപ്പിന്‌ ഒരു മണിയോടെയാണ്‌ ആരംഭിക്കുക. കിഴക്കേ നടപ്പന്തലിലെത്തുന്ന എഴുന്നള്ളിപ്പിനെ വലിയതമ്പുരാനും സംഘവും ചേര്‍ന്ന്‌ സ്വീകരിക്കും.

താലപ്പൊലി ആഘോഷത്തില്‍ തമ്പുരാന്റെ സാന്നിധ്യമറിയിക്കാന്‍ എഴുന്നെള്ളിപ്പിന്‌ മുമ്പ്‌ ക്ഷേത്ര ഭരണകര്‍ത്താക്കളുടെ നേതൃത്വത്തില്‍ തമ്പുരാനെ ആദരിച്ച്‌ കിഴക്കേ നടപന്തലിലേക്ക് ആനയിച്ചുകൊണ്ടു പോകും. രാജകീയ ചിഹ്നങ്ങള്‍ ധരിച്ചാണ്‌ തമ്പുരാന്‍ കാവിലെത്തുന്നത്‌.Raja_thumb[1]

എഴുന്നെള്ളിപ്പ്‌ ക്ഷേത്രത്തിന്റെ തെക്കേ അതിര്‍ത്തിയിലെത്തിയാല്‍ തമ്പുരാന്‍ ആനപ്പന്തലിലേക്ക്‌ മടങ്ങും. എഴുന്നള്ളിപ്പിനെ വരവേല്‍ക്കാന്‍ അവകാശം പതിച്ചു കിട്ടിയ തോറേടം,പ്ലാപ്പിള്ളി വീടുകളിലെ സ്ത്രീകള്‍ കുത്തുവിളക്കുമേന്തി കാത്തു നില്‍പ്പുണ്ടാകും. പാലത്തറയ്ക്കടുത്തുള്ള അലങ്കരിച്ച പന്തലില്‍ ദേവിയെത്തുമ്പോള്‍ അടികള്‍ വെള്ളിത്താലത്തില്‍ അരിയും പൂവുമായി എത്തി ദേവിയെ എതിരേല്‍ക്കും. വെളുപ്പിന്‌ എഴുന്നെള്ളിപ്പ്‌ തെക്കുഭാഗത്തുവന്നാല്‍ ഒന്നാം താലപ്പൊലി സമാപിക്കും.

3397401993_8a0fe10f8fതാലപ്പൊലിക്കാലത്ത്‌ ക്ഷേത്ര നട അടക്കാറില്ലെന്നതാണ്‌ മറ്റൊരു പ്രത്യേകത. മകരം ഒന്നിന്‌ രാവിലെ നട തുറന്നാല്‍ മകരം അഞ്ചിന്‌ ഉച്ച പൂജ കഴിഞ്ഞാണ്‌ നട അടയ്ക്കുക. മുമ്പ്‌ കാലത്ത്‌ കാവില്‍ ഏഴു ദിവസത്തെ താലപ്പൊലിയാണ്‌ നടന്നിരുന്നത്‌. ഇന്നത്‌ നാലായി ചുരുങ്ങി. കുരുംബക്കാവില്‍ ദക്ഷിണേന്ത്യ മുഴുവന്‍ അറി�....
.��പ്പെടുന്ന ആഘോഷം മീനഭരണിയാണ്‌. ഭരണി ആഘോഷങ്ങള്‍ക്ക്‌ തുടക്കമാകുന്നതോടെ കാവില്‍ തൃച്ചന്ദനച്ചാര്‍ത്തിനെത്തുന്ന ശാക്തേയ കോമരങ്ങളുടെ ആരവമുയരുകയായി. ചെമ്പട്ട്‌ ധരിച്ച്‌ അരയില്‍ അരമണി ചുറ്റി പള്ളിവാളും കാല്‍ ചിലമ്പുമായി ഉറഞ്ഞുതുള്ളിയെത്തുന്ന കോമരങ്ങള്‍ തലവെട്ടിപ്പൊളിച്ച്‌ ചോരയൊഴുക്കി അമ്മയുടെ തിരുനടയില്‍ സാഷ്ടാംഗം പ്രണമിക്കുന്ന കാഴ്ചയാണ്‌ കാണാനാകുക.

മീനഭരണി ഇത്സവത്തിന്റെ കൊടിയേറ്റം കുംഭ ഭരണി നാള്‍ ഉച്ചയ്ക്കു മുമ്പായി ആരംഭിക്കും. പ്രത്യേകിച്ച്‌ കൊടിമരമോ മൂഹൂര്‍ത്തമോ നോക്കാതെയാണ്‌ ഇവിടെ കൊടിയേറ്റം നടക്കുന്നത്‌. ക്ഷേത്രത്തില്‍ എല്ലായിടത്തും കൊടികള്‍ കെട്ടി ഉയര്‍ത്തുന്നു. മീന ഭരണിക്കു കൊടികയറുന്ന സമയത്ത്‌ ക്ഷേത്രത്തിലെ പൂജാ കര്‍മ്മങ്ങള്‍ക്കും ചില മാറ്റങ്ങളുണ്ട്‌. പതിവുപോലെ നട തുറക്കുമെങ്കിലും കൊടി കയറിയശേഷമാണ്‌ നിര്‍മ്മാല്യമടക്കമുള്ള പൂജകള്‍ ആരംഭിക്കുന്നത്‌. കൊടികയറുന്ന കുംഭ ഭരണി ചെറു ഭരണിയെന്നാണ്‌ അറിയപ്പെടുന്നത്‌. ചെറുഭരണി നാള്‍ മുതല്‍ കാവില്‍ കോമരങ്ങള്‍ വന്നു തുടങ്ങും. മീന ഭരണി വരെ ക്ഷേത്രത്തില്‍ നിഴലിരിക്കല്‍ ചടങ്ങോ വിവാഹങ്ങളോ നടത്താറില്ല. കൊടുങ്ങല്ലൂര്‍ നിവാസികള്‍ സ്വഗൃഹങ്ങളില്‍പ്പോലും വിവാഹം നടത്താറില്ല.

കൊടികയറ്റാനുള്ള അവകാശം മലയന്‍ തട്ടാനാണ്‌. കൊടികയറ്റുന്നതിന്‌ തൊട്ടു തലേന്ന്‌ വലിയ തമ്പുരാനെ ചെന്നു കണ്ട്‌ തിരമുല്‍ക്കാഴ്ച വച്ച്‌ കൊടികയറ്റാനുള്ള അനുവാദം വാങ്ങിക്കും. ചടങ്ങിനു ധരിക്കുവാന്‍ തമ്പുരാന്‍ സ്വര്‍ണം കൊണ്ടും പവിഴം കൊണ്ടും നിര്‍മ്മിച്ച മാലകള്‍ നല്‍കും. സ്വര്‍ണമാല മലയന്‍ തട്ടാനും പവിഴമാല അനന്തിരവനും ധരിക്കുന്നതിനാണ്‌. വ്രതശുദ്ധിയോടെ മാലകളണിഞ്ഞ്‌ മണികിലുക്കി ഇവര്‍ ക്ഷേത്രത്തെ മൂന്നു വട്ടം പ്രദക്ഷിണം വയ്ക്കും. മൂന്നാമത്തെ പ്രദക്ഷിണം അവസാനിക്കുമ്പോള്‍ ചെമ്പട്ടില്‍ സ്വര്‍ണ്ണത്താലി വടക്കേ നടയിലെ വലിയ കോഴിക്കല്ലില്‍ സമര്‍പ്പിക്കുന്നു. സമര്‍പ്പണ ചടങ്ങു നടക്കുമ്പോള്‍, മലയന്‍ തട്ടാന്റെ മണികിലുക്കം കേട്ടാല്‍ നടകളെല്ലാം അടച്ച്‌ എല്ലാവരും പ്രദക്ഷിണ വഴി മാറി നില്‍കും.

സമര്‍പ്പണ ചടങ്ങു കഴിയുമ്പോള്‍ അടികള്‍ വന്ന്‌ പിലാപ്പിള്ളി മൂത്തമ്മയോട്‌ (പാരമ്പര്യ അവകാശി) ചോദിച്ച്‌ ക്ഷേത്രശുദ്ധി ഉറപ്പു വരുത്തി പൂജാദികര്‍മ്മങ്ങള്‍ ആരംഭിക്കുന്നു. ചെറുഭരണിക്ക്‌ കൊടിയറ്റം മുതല്‍ മീനഭരണി കഴിയും വരെ എല്ലാവര്‍ക്കും കാവിലേക്ക്‌ പ്രവേശനമുണ്ട്‌. ഈ സമയത്ത്‌ ഉയര്‍ന്ന ജാതിക്കാരായ ആരെങ്കിലും ക്ഷേത്രം അശുദ്ധമായി എന്നു പറഞ്ഞാല്‍ പുണ്യാഹത്തിനുള്ള പണം നല്‍കേണ്ടത്‌ ആ വ്യക്തിയാണ്‌. തിരുവോണം മുതലാണ്‌ ഭരണിയാഘോഷം പാരമ്യത്തിലെത്തുന്നത്‌.

കോഴിക്കല്ല്‌ മൂടിക്കഴിഞ്ഞാല്‍ കാളിയും ദാരികനുമായുള്ള യുദ്ധം തുടങ്ങിയെന്നാണ്‌ വിശ്വാസം. ഭരണിയോടനുബന്ധിച്ച്‌ കാവിലെത്തുന്ന കോമരങ്ങള്‍ മൂപ്പനും മൂപ്പത്തിയുമായാണ്‌ അറിയപ്പെടുക. കോഴിക്കല്‍ മൂടല്‍ മീനഭരണിയിലെ പ്രധാന ചടങ്ങാണ്‌. പണ്ട്‌ കാവില്‍ കോഴിയെ വെട്ടി ബലിയര്‍പ്പിച്ചിരുന്നു. പിന്നീട്‌ കോഴി വെട്ട്‌ നിന്നു പോവുകയും കോഴിക്കല്ല്‌ മൂടല്‍കഴിഞ്ഞ്‌ ചെമ്പട്ട്‌ വിരിച്ച്‌ അതി.��്മേല്‍ കോഴിയെവെച്ച്‌ കോഴിയെ നടയിരുത്തുന്ന ഇന്നത്തെ സമ്പ്രദായം നിലവില്‍ വരികയും ചെയ്തു. കടത്തനാട്ടിലെ തച്ചോളി തറവാട്ടുക്കാര്‍ക്കാണ്‌ കോഴിയെ നടയിരുത്താനുള്ള അവകാശം. കോഴിക്കല്‍ മൂടല്‍ വേണാടാന്‍ കൊടികയറല്‍ ചടങ്ങ്‌ നടക്കും. കാവിലെ തെക്കു കിഴക്കു ഭാഗത്തു ഒരാലില്‍ നിന്നും മറ്റൊരാലിലേക്ക്‌ കൊടിക്കൂറകളും മണികളും കെട്ടിഞ്ഞാത്തുന്നതാണ്‌ വേണാടന്‍ കൊടികയറല്‍.Kazhcha10_thumb[2]

കോഴിക്കല്ല്‌ മൂടിക്കഴിഞ്ഞാല്‍ വടക്കേ നടപ്പുരയില്‍ തെറിപ്പാട്ട്‌ തുടങ്ങുന്നു. തെറിപ്പാട്ട്‌ ശാക്തേയ പൂജയായാണ്‌ അറിയപ്പെടുന്നത്‌. കാര്‍ഷിക വൃത്തിയുമായി തെറിപ്പാട്ടിനു ബന്ധമുണ്ട്‌. കോഴിക്കല്ല്‌ മൂടല്‍ ചടങ്ങിനുശേഷം ക്ഷേത്ര ഭരണം വലിയതമ്പുരാന്‍ നേരിട്ടന്വേഷിക്കണമെന്നാണ്‌. ക്ഷേത്രകാര്യങ്ങള്‍ക്ക്‌ യാതൊരു കുറവും വരരുതെന്ന്‌ കരുതിയാണിത്‌. ഇന്നും ഈ ചടങ്ങുകള്‍ മുടങ്ങാതെ തുടരുന്നു.

മീനമാസത്തിലെ അശ്വതി നാളിലാണ്‌ തൃച്ചന്ദനച്ചാര്‍ത്ത്‌. ദേവിയുടെ ശക്തി ചൈതന്യം വര്‍ദ്ധിപ്പിക്കുന്നതിനു ആണ്ടിലൊരിക്കല്‍ നടത്തുന്ന പ്രത്യേക പൂജയാണിത്‌. ഇതിനായി പ്രത്യേകം വിളക്കും പൂജാപാത്രങ്ങളുമുണ്ട്‌. പരശുരാമന്റെ വിധി പ്രകാരമാണ്‌ ഈ പൂജ. പൂജ നടത്താനുള്ള അവകാശം കുന്നത്‌ മഠം, നീലത്തു മഠം, മഠത്തില്‍ മഠം എന്നീ നാലു മഠങ്ങളിലെ കാരണവര്‍മാരായ അടികള്‍ക്കാണ്‌. ഒരേ സമയത്ത്‌ മൂന്നു കാരമവരായ അടികള്‍ക്കു മാത്രമെ തൃച്ചന്ദന പൂജ അറിയുകയുള്ളൂ. ഈ പൂജാ വിധികള്‍ അതീവ രഹസ്യമായി വെയ്ക്കാന്‍ അടികള്‍ ശ്രദ്ധിക്കുന്നു. ഏതെങ്കിലും മഠത്തിലെ കാരണവര്‍ മരിച്ചാല്‍ മറ്റു രണ്ടു അടികള്‍ ചേര്‍ന്ന്‌ മരിച്ച അടികളുടെ കുടുംബത്തിലെ മൂത്തയാള്‍ക്ക്‌ പൂജാ സമയത്ത്‌ ആ മന്ത്രം ഉപദേശിച്ചു കൊടുക്കുന്നു.

അശ്വതി പൂജയുടെ സംരക്ഷണത്തിനായി തമ്പുരാനും പരിവാരങ്ങളും പരമ്പരാഗത വേഷങ്ങള്‍ ധരിച്ച്‌ ആയുധപാണികളായി കിഴക്കു ഭാഗത്തുള്ള വാതില്‍മാടത്തില്‍ എഴുന്നെള്ളി നില്‍ക്കും. അന്യജന സംസര്‍ഗമുണ്ടാകാതിരിക്കാനും ഇവര്‍ ശ്രദ്ധിക്കുന്നു. തൃചന്ദനച്ചാര്‍ത്തു തുടങ്ങിയാല്‍ ആരും തെറിപ്പാട്ട്‌ പാടാറില്ല. മൂന്നൂ മണിക്കൂറോളമാണ്‌ പൂജ നടക്കുന്നത്‌. ശാക്തേയ സങ്കല്‍പമാണിത്‌. പൂജയില്‍ മൂടുവെട്ടിയ കരിക്കും തൃമധുരവുമാണ്‌ നിവേദ്യം. ബിംബത്തില്‍ മഞ്ഞള്‍പ്പൊടി ആടിക്കുന്നു.

കരിക്കിന്‍ വെള്ളത്തില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത്‌ കുഴച്ച്‌ ബിംബത്തില്‍ ചാര്‍ത്തുന്നു. കരിക്കുമൂടുചെത്തി വെയ്ക്കുന്നത്‌ മദ്യം, മഞ്ഞളപ്പൊടി കരിക്കിന്‍ വെള്ളത്തില്‍ കുഴച്ചാല്‍ മാംസം, മത്സ്യം എന്ന സങ്കല്‍പത്തില്‍ വെള്ളത്തില്‍ മത്സ്യത്തെ വരച്ച്‌ ദേവിക്കു തര്‍പ്പണവും തെറിപ്പാട്ട്‌ മൈഥനവുമാണ്‌. ഇപ്രകാരം സമര്‍പ്പിക്കുന്ന പൂജയാണ്‌ ശാക്തേയ പൂജ. ഈ പൂജ അശ്വനി ദേവകളുടെ സാന്നധ്യത്തില്‍ നടക്കുന്നുവെന്നു സങ്കല്‍പം. തൃച്ചന്ദനച്ചാര്‍ത്ത്‌ കഴിഞ്ഞ്‌ നട തുറക്കുമ്പോള്‍ ദര്‍ശനം നടത്തുന്നത്‌ ഏറ്റവും ശ്രേയസ്ക്കരമെന്നാണ്‌ വിശ്വസം.

തൃച്ചന്ദനച്ചാര്‍ത്ത്‌ കഴിഞ്ഞ്‌ നട തുറന്നാല്‍ വലിയതമ്പുരാന്‍ വേഷഭൂഷാധികളോടെ ക്ഷേത്ര�....
�്തിന്റെ കിഴക്കേ മുറ്റത്തെ നിലപാടുതറയില്‍ അധികാരവടികളേന്തിയ സേവകന്മാരുടെ അകമ്പടിയോടെ ഉപവിഷ്ടനാകുന്നു. പാലയ്ക്കല്‍ വേലന്‍ (അവകാശി) അശ്വതി പൂജക്കു മുമ്പായി തന്നെ തമ്പുരാന്റെ അനുവാദം വാങ്ങി കോടിമുണ്ടും മാലയും തൊപ്പിയും ധരിച്ച്‌ കാവു തീണ്ടാന്‍ തയ്യാറായി നില്‍ക്കും. തൃച്ചന്ദനച്ചാര്‍ത്ത്‌ കഴിയുന്നതോടെ തമ്പുരാന്‍ പട്ടുകൊട നിവര്‍ത്തി പിടക്കുന്നതൊടെ കാവുതീണ്ടല്‍ ചടങ്ങിന്‌ അവകാശിയായ പാലയ്ക്കല്‍ വേലന്‍ ക്ഷേത്രത്തില്‍ ചെമ്പുതകിടില്‍ തട്ടി കാവു തീണ്ടുന്നു. തുടര്‍ന്ന്‌ വിവിധ തറകളില്‍ നിലയുറപ്പിച്ചിട്ടുള്ള കോമരങ്ങളും ദേവീ ഭക്തരും ക്ഷേത്രത്തിനു ചുറ്റും ചെമ്പുപലകയില്‍ അടിച്ച്‌ ശബ്ദമുണ്ടാക്കിക്കൊണ്ട്‌ മൂന്നു പ്രദക്ഷിണം വെയ്ക്കുന്നു. കാവു തീണ്ടലിന്‌ മുമ്പ്‌ അല്‍പ സമയം കാവ്‌ നിശബ്ദമായിരിക്കും. ഈ സമയം മൂന്നു കൃഷ്ണ പരുന്ത്‌ ക്ഷേത്ര മുറ്റത്തെ ആലുകള്‍ക്കു മുകളിലും ഗോപുരത്തിനു മുകളിലും വട്ടമിട്ടു പറക്കും.

Kodungallur_kurumba_templeഭരണിക്കാലത്ത്‌ പ്രസാദം ഉണക്ക ചെമ്മീനും പൊരിയുമാണ്‌. കോമരങ്ങള്‍ക്കിത്‌ രോഗദുരിതങ്ങള്‍ക്കുള്ള ഔഷധമാണ്‌. കാവില്‍ നിന്ന്‌ കോമരങ്ങള്‍ മടക്ക യാത്ര ആരംഭിക്കുന്നതോടെ സന്ധ്യക്കു ചെറുമികളുടെ തെയ്യാട്ടവും മുടിയാട്ടവും നടക്കുന്നു. പിറ്റേ ദിവസം പ്രഭാതത്തിലാണ്‌ മീനഭരണിയാഘോഷം നടക്കുന്നത്‌. അശ്വതിക്കു കാവുതീണ്ടല്‍ കഴിഞ്ഞ്‌ നടയടക്കും. ഭരണി ദിവസം കാലത്ത്‌ ഒരു പൂജ മാത്രം. അന്നു വരിയരി പായസം വച്ച്‌ ദേവിക്കു നിവേദിക്കും. ഇതൊരു പത്യാഹാരമാണ്‌. ഭരണി കഴിഞ്ഞ്‌ ആറാം ദിവസമാണ്‌ നടതുറപ്പ്‌. മറ്റു ദിവസങ്ങളില്‍ ഒരോ യാമങ്ങളിലും ഓരോ പൂജ. പണ്ടു കാലത്ത്‌ ഭണ്ഡാരത്തറയിലെ തുരങ്കത്തിലൂടെ വന്ന്‌ അടികള്‍ പൂജ നടത്തിപോകും. ഇന്ന്‌ കിഴക്കേ നടയിലൂടെ എത്തിയാണ്‌ പൂജ നടത്തുന്നത്‌. നടത്തുറപ്പിന്റെ അന്ന്‌ ഏഴാം യാമത്തിലാണ്‌ പൂജ. അതോടെ കുരുംബക്കാവ്‌ സാധാരണ ദിവസങ്ങളിലേക്കും പൂജാദികര്‍മ്മങ്ങളിലേക്കും മടങ്ങിയെത്തുന്നു.

No comments: