Wednesday, November 9, 2011

ഇസ്ലാമിന്റെ മുഖം സുന്ദരമാകണമെങ്കില്‍....

ഇസ്ലാമിന്റെ മുഖം സുന്ദരമാകണമെങ്കില്‍....
ഇസ്ലാമിന്റെ സുന്ദരമായ മുഖത്ത്‌ തീവ്രതയുടേയും ക്രൂരതയുടേയും ചായം പൂശാനുള്ള കുബുദ്ധികളുടെ പ്രവര്‍ത്തനത്തെ സമൂഹം ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കണ"മെന്ന ഒരു ആഹ്വാനം പത്രങ്ങളില്‍ കാണുവാനിടയായി. ആരാണ്‌ ഇസ്ലാമിന്റെ സുന്ദരമായ മുഖത്ത്‌ തീവ്രതയുടേയും ക്രൂരതയുടേയും ചായം പൂശിയത്‌? മുഖം വികൃതമായി തുടങ്ങി എന്ന തോന്നല്‍ ഉണ്ടായെങ്കില്‍ ആ വൈകൃതം ഇസ്ലാംമതത്തിലെ ഒരു വിഭാഗം കുബുദ്ധികളുടെ കര്‍മദോഷംകൊണ്ട്‌ ഉണ്ടായതാണ്‌. അതിന്‌ മറ്റുള്ളവരെയല്ല കുറ്റപ്പെടുത്തേണ്ടത്‌. ഒരു വിഭാഗം മതതീവ്രവാദികളുടെ മനുഷ്യത്വരഹിതമായ നിഷ്ഠുര കര്‍മങ്ങളാണ്‌ ഇന്ന്‌ ഇസ്ലാമിന്റെ മുഖത്ത്‌ തീവ്രതയുടേയും ക്രൂരതയുടേയും ചോരക്കറ വീഴ്ത്തിയിട്ടുള്ളത്‌.

മുസ്ലീം മതതീവ്രവാദം ഇന്നൊരു പ്രാദേശിക വിഷയമോ യാദൃച്ഛിക സംഭവമോ അല്ല. അത്‌ ആഗോള വ്യാപകമായി മാനവരാശിക്കുമേല്‍ ഭീതിയുടെ കരിനിഴല്‍ പടര്‍ത്തിയിരിക്കുന്ന ഒന്നാണ്‌. രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അറസ്റ്റു ചെയ്യപ്പെട്ടവരില്‍ അധികം പേരും മുസ്ലീം മതവിശ്വാസത്തിന്റെ സൃഷ്ടികളാണ്‌. അമേരിക്കയില്‍ വച്ച്‌ പിടിയിലായ ഹെഡ്ലി, പാര്‍ലമെന്റ്‌ ആക്രമണത്തില്‍ പിടിയിലായി വധശിക്ഷയ്ക്ക്‌ വിധിക്കപ്പെട്ട അഫ്സല്‍ ഗുരു, മുംബൈ, താജ്‌ ഹോട്ടലിലെ ആക്രമണത്തില്‍ വധശിക്ഷക്ക്‌ വിധിക്കപ്പെട്ട കസബ്‌, കളമശ്ശേരി ബസ്സു കത്തിക്കലിന്‌ ആസൂത്രണം നടത്തിയ സൂഫിയ മദനി, ബാംഗ്ലൂര്‍ സ്ഫോടനത്തില്‍ പിടിയിലായ അബ്ദുള്‍ നാസര്‍ മദനി, തടിയന്റവിട നസീര്‍ പട്ടിക അവസാനിക്കുന്നില്ല. ഇത്തരക്കാരുടെ കുത്സിതമായ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളല്ലേ സത്യത്തില്‍ ഇസ്ലാമിന്റെ മുഖത്ത്‌ തീവ്രതയുടെ കരിപുരട്ടിയത്‌? അത്‌ തിരിച്ചറിയുവാനുള്ള ആര്‍ജ്ജവമാണ്‌ മുസ്ലീം മതനേതാക്കള്‍ക്കും നേതൃത്വത്തിനും ഉണ്ടാവേണ്ടത്‌.

ഖാസി പാരമ്പര്യമുള്ള ഒരു കുടുംബത്തില്‍ പിറന്ന കാസര്‍ഗോഡ്‌ വിദ്യാനഗറിലെ 'റയാന കാസി' എന്ന കുട്ടിക്ക്‌ സ്വന്തം ഇഷ്ടപ്രകാരം വസ്ത്രമണിയാന്‍പോലുമുള്ള മൗലികാവകാശം നിഷേധിക്കപ്പെട്ടിരിക്കുന്ന മതതീവ്രവാദികളുടെ "ഫത്‌വ"കളല്ലേ സത്യത്തില്‍ ഇസ്ലാമിന്റെ മുഖത്ത്‌ തീവ്രതയുടേയും ക്രൂരതയുടേയും ചായം പുരട്ടിയത്‌? റയാന കാസി മുസ്ലീം മതതീവ്രവാദികളുടെ വധഭീഷണിയില്‍ കഴിയുകയാണ്‌.

ഇസ്ലാം നന്മയും സമാധാനവും കാംക്ഷിക്കുന്ന മതമാണെന്ന്‌ പാടി പുകഴ്ത്തിയിട്ടെന്ത്‌ കാര്യം? എത്ര ഇസ്ലാം രാഷ്ട്രങ്ങളില്‍ ശാന്തിയുണ്ട്‌? സമാധാനമുണ്ട്‌, ജനാധിപത്യമുണ്ട്‌? പുണ്യമാസമായ റമദാനില്‍ പാക്കിസ്ഥാനിലെ മുസ്ലീം പള്ളികളില്‍ എത്ര നിരപരാധികളെയാണ്‌ കൂട്ടക്കൊല ചെയ്തത്‌? എത്ര ചാവേറുകള്‍ ചത്തൊടുങ്ങി? ആര്‍ക്കുവേണ്ടി? എന്തിനുവേണ്ടി? ഇതാണോനന്മയും സമാധാനവും കാംക്ഷിക്കുന്ന ഇസ്ലാം മതവിശ്വാസികളുടെ കര്‍മങ്ങള്‍? പരിഷ്കൃത സമൂഹത്തിന്‌ ചേരാത്ത ഇത്തരം ദുഷ്പ്രവൃത്തികളാണ്‌ ഇസ്ലാമിന്റെ മുഖത്ത്‌ തീവ്രതയുടേയും ക്രൂരതയുടേയും ചായം പുരട്ടിയത്‌. ഇസ്ലാംമതവിശ്വാസികള്‍ ഒറ്റപ്പെടുത്തേണ്ടതും ചെറുത്തു തോല്‍പ്പിക്കേണ്ടതും ഇസ്ലാമിന്റെ മുഖത്ത്‌ തീവ്രവാദത്തിന്റെ കാളിമ പടര്‍ത്തുന്ന മതതീവ്രവാദികളെയാണ്‌.ഇതര മതസ്ഥരുമല്ല. മുസ്ലീം മതവിഭാഗത്തില്‍ തന്നെയുള്ള ഒരു പറ്റംഛിദ്രശക്തികളാണ്‌. അവര്‍ക്കെതിരെയാണ്‌ മതനേതൃത്വം "ജിഹാദിന്‌" ആഹ്വാനം ചെയ്യേണ്ടത്‌. നിരായുധനായിരുന്ന ഒരു കോളേജിലെ അദ്ധ്യാപകന്റെ കൈ മതതീവ്രവാദികള്‍ വെട്ടി എറിയുന്നതിന്‌ മുന്‍പ്‌ അദ്ദേഹം ചെയ്തു എന്ന്‌ പറയപ്പെടുന്ന തെറ്റ്‌ എന്തേ മുസ്ലീം മതനേതൃത്വം ക്ഷമിച്ചില്ല? എന്തേ ആ മനുഷ്യനോട്‌ കാരുണ്യവാനായ പ്രവാചകന്റെ നാമധേയം ഓര്‍ത്തെങ്കിലും വിട്ടുവീഴ്ചക്ക്‌ തയ്യാറായില്ല? കൈവെട്ടി എറിഞ്ഞ സംഭവത്തേയുംതുടര്‍ന്ന്‌ ഏറെ വേദനാജനകമായ പിരിച്ചുവിടല്‍ ഉണ്ടായപ്പോഴും ശരിവച്ചു വാഴ്ത്തിപ്പാടിയ മുസ്ലീം സംഘടനകളെയും മതവിശ്വാസികളെയുമാണ്‌ കേരളം കണ്ടത്‌.

പ്രവാചക മതതീവ്രവാദികളോട്‌ ഒരപേക്ഷയേ ഉള്ളൂ. മുസ്ലീം മതതീവ്രവാദികളുടെ പൈശാചിക കര്‍മങ്ങള്‍കൊണ്ട്‌ ഈ മണ്ണിന്റെ മാറില്‍ ചിതറിത്തെറിച്ച ചോരക്കറ തുടച്ചുനീക്കി 'സംസം'ജലം കൊണ്ടത്‌ ശുദ്ധീകരിക്കാന്‍ ആ സമുദായത്തിന്റെ കാരുണ്യമാര്‍ന്ന കരങ്ങള്‍ എന്നുയരുന്നുവോ അന്നുമാത്രമേ ഇസ്ലാമിന്റെ മുഖത്ത്‌ പരന്നിരിക്കുന്നതായ ക്രൂരതയുടേയും തീവ്രതയുടേയും കളങ്കം നീങ്ങി ആ മുഖം പ്രസാദാത്മകത്വം നിറഞ്ഞതാവൂ. ഇതിനായി ഓരോ മുസല്‍മാന്റേയും മനസ്സ്‌ നന്മയില്‍ വിരിയുന്ന കര്‍മങ്ങളുടെ വിളനിലമായി മാറണം, മാറ്റണം.

No comments: