Wednesday, October 24, 2012

മണിപൂരകം

മണിപൂരകം


മണിപൂരകം എന്നത്‌ മനസ്സിന്റെ ജാഗ്രതാവസ്ഥയാകുന്നു. ആയത്‌ മണി എന്നത്‌ മനസ്സ്‌ പൂരകം എന്നത്‌ നിറക്കുന്നത്‌. അപ്പോള്‍ മണിയായിരിക്കുന്ന മനസ്സ്‌ വേറൊന്നും ഇല്ലാതെ ജീവനോടുകൂടി താനായിനിറഞ്ഞു. അപ്പോള്‍ അവിടെ അതിപ്രകാശം ജ്വലിക്കുന്നു. വീടിന്റെ അകത്തേക്ക്‌ ചെല്ലുമ്പോള്‍ ആദ്യം ഇരുട്ടായും അവിടെ കുറച്ചുസമയമിരിക്കുമ്പോള്‍ നല്ല പ്രകാശമായും അവിടെയുള്ള എല്ലാ അവസ്ഥകളും സുഖമായി അറിയുകയും കാണുകയം ചെയ്യുന്നു. ഇത്‌ ലോകത്തില്‍ ജനങ്ങള്‍ക്ക്‌ അനുഭവമായിട്ടുള്ളതാണ്‌. അത്പ്രകാരം മനസ്സ്‌ സ്വസ്ഥാനത്തില്‍ പ്രവേശിക്കുമ്പോള്‍ ആദ്യം ഇരുട്ടായിത്തോന്നുകയും ആ മനസ്സ്‌ പുറത്തിനുള്ളില്‍ പോകാതെ തന്റെ സ്വസ്ഥാനത്തില്‍ അടങ്ങിനിറഞ്ഞപ്പോള്‍ അവിടം നല്ല സുഖമായി വെളിപ്പെട്ടുകാണുകയും അറിയുകയും ചെയ്യും. ഇത്‌ മനസ്സിന്റെ ജാഗ്രതയാകുന്നു. ഇതാണ്‌ മണിപൂരകം എന്ന അവസ്ഥ.
അനാഹത
അനാഹതം- എന്നത്‌ അനാ +ഹതം. അന= അഗ്നി, ഹതം= നാശം. അതായത്‌ അഗ്നിസ്വരുപമായിപ്രകാശിച്ചുകൊണ്ടിരിക്കുന്ന മനസ്സ്‌ തന്റെ ഉത്ഭവസ്ഥാനമായ ജീവനില്‍ ലയിക്കുന്നത്‌. അപ്പോള്‍ അത്‌ ജീവന്‌ സ്വപ്നമാകുന്നു. എങ്ങനെയെന്നാല്‍, പ്രകാശമായിരിക്കുന്ന മനസ്സ്‌ ജീവനില്‍ ലയിച്ചപ്പോള്‍ അതുവരെയുണ്ടായിരുന്ന ശോഭ അതായത്‌ പ്രകാശം ഇന്നതെന്നറിയുവാന്‍ സാദ്ധ്യമില്ലാതെ സ്വപ്നതുല്യമായിരിക്കും. ഇത്‌ ജീവന്റെ സ്വപ്നാവസ്ഥ തുല്യമായിരിക്കും. ഇത്‌ ജീവന്റെ സ്വപ്നാവസ്ഥ. ഇതിന്‌ അനാഹതം എന്ന്‌ പേര്‍.
വിശുദ്ധി
വിശുദ്ധി-എന്ന്‌ പറയുന്നത്‌ വി+ ശുദ്ധി, വി= വിശേഷം അതായത്‌ അറിവ്‌, ശുദ്ധി= നിര്‍മലം അതായത്‌ അറിവ്‌ നിര്‍മലമാകുന്നത്‌. അപ്പോള്‍ ഒന്നും അറിയാത്തവിധത്തില്‍ യാതൊരു അറിവും ഇല്ലാതെ നിശ്ചലമായി ജീവന്‍ മാത്രമിരിക്കുന്ന അവസ്ഥ. ആ അവസ്ഥ ജീവന്റെ സുഷുപ്തി. ആ ജീവനില്‍നിന്നുത്ഭവിച്ച മനസ്സില്‍നിനുണ്ടായ എല്ലാ കന്മഷങ്ങളും നാശമായി ജീവനില്‍ മനസ്സ്‌ ലയിച്ചു. ആ ജീവന്‍ മാത്രമായി ഒന്നും അറിയാതെയിരിക്കുന്ന അവസ്ഥയാണ്‌ സുഷുപ്തി. ഇതാണ്‌ വിശുദ്ധി എന്ന അവസ്ഥ.
ആജ്ഞ
ആജ്ഞ എന്നത്‌ ജീവന്‍ ശിവനായി ഉത്ഭവസ്ഥാനമായിരിക്കുന്ന ആനന്ദത്തില്‍ലയിച്ചു മറ്റൊന്നില്ലാതെ ആനന്ദിച്ചുകൊണ്ടിരിക്കുന്ന അവസ്ഥ. അത്‌ ജീവന്റെ ജാഗ്രത്ത്‌. അതിനാണ്‌ ആജ്ഞ എന്ന്‌ പേര്‍. ഈ പ്രകാരത്തിലാണ്‌ ഷഡാധാരങ്ങളുടെ സ്ഥിതി. ഇത്‌ ഇന്നതെന്ന്‌ ബ്രഹ്മാനന്ദം. എന്നാല്‍ ബ്രഹ്മാനന്ദം ഇന്നെതന്ന്‌ പറഞ്ഞറിയാക്കുവാന്‍ ആര്‍ക്കും സാധിക്കയില്ലയെന്നും അതായത്‌ പാല്‍പ്പായസം കഴിച്ചവര്‍ക്ക്‌ അതിന്റെ രുചിയറിയുന്നതല്ലാതെ അത്‌ കഴിക്കാത്തവര്‍ക്ക്‌ അതിന്റെ രുചിയറിയുവാനോ അറിയിക്കുവാനോ സാദ്ധ്യമില്ലെന്നും വേദാന്തികള്‍ പറഞ്ഞുവരുന്നു. എന്നാല്‍, ബ്രഹ്മാനന്ദത്തെ പറഞ്ഞറിയിക്കുവാന്‍ സാധിക്കും.അതെങ്ങനെയെന്നാല്‍, സര്‍വജീവികളും ബ്രഹ്മാനന്ദം എന്നത്‌ അനുഭവിച്ചുവരുന്നു. അതായത്‌ താന്‍ സദാ ഉപജീവനം ചെയ്ത്‌ ജീവിച്ചിരിക്കുവാന്‍ വേണ്ടിയുള്ള തന്റെ സ്വന്തം സ്വത്തിനെ താന്‍തന്നെ കളവുചെയ്ത്‌ നശിപ്പിക്കുന്നു. അതെങ്ങനെയെന്നാല്‍, ആ സ്വത്തിനെ കളവുചെയ്യുവാന്‍ പോയി അതിനെതൊടുന്ന സമയത്തിലുണ്ടാകുന്ന അവസ്ഥയാണ്‌ ബ്രഹ്മാനന്ദം.

മനസിനെ നിരോധിക്കാന്‍ പ്രാണായാമം

മനസിനെ നിരോധിക്കാന്‍ പ്രാണായാമം

പ്രാണായാമാഭ്യാസം കൊണ്ട്‌ മനസ്സിനെ നിരോധിക്കാന്‍ കഴിയുമെന്നതില്‍ സംശയമില്ല. അമൃതനാദോപനിഷത്ത്‌ പ്രാണായാമത്തെ ഇങ്ങനെ വിവരിക്കുന്നു: പ്രാണനെ സമദീര്‍ഘമാക്കിക്കൊണ്ട്‌ പ്രണവം, വ്യാഹൃതി, ശിരസ്‌ എന്നിവയുള്‍പ്പെടെയുള്ള ഗായത്രീമന്ത്രം മൂന്നുരു ജപിക്കുക. ഇതുതന്നെയാണ്‌ പ്രാണായാമം.
പ്രാണായാമം രേചകം, പൂരകം, കുംഭകം എന്നിങ്ങനെ മൂന്നു വിധമുണ്ട്‌. ശരീരത്തിലുള്ള വായുവിനെ ഉയര്‍ത്തി മൂക്കുവഴി സാവധാനം അല്‍പം പോലും ബാക്കിയില്ലാതെ പുറത്തേക്ക്‌ സമമായും ക്രമമായും അല്‍പ്പനേരംകൊണ്ട്‌ ഉച്ഛ്വസിക്കണം. അങ്ങനെ ദേഹാന്തര്‍ഭാഗത്തുള്ള ആകാശത്തെ വായുരഹിതമാക്കി – ശൂന്യമാക്കി – തീര്‍ക്കണം. എന്നിട്ട്‌ അല്‍പ്പം പോലും വായു അകത്ത്‌ കടക്കാനനുവദിക്കാതെ ആ ശൂന്യഭാവം കഴിയുന്നത്ര സമയം നിലനിര്‍ത്തണം. ഇതാണ്‌ രേചകം. തുടര്‍ന്ന്‌ ഒരു താമരത്തണ്ടില്‍ക്കൂടി എങ്ങനെ വെള്ളം വായിലേക്കാകര്‍ഷിച്ചെടുക്കാന്‍ കഴിയുന്നുവോ അതുപോലെ സാവധാനമായും ക്രമമായും മൂക്കുവഴി വായുവിനെ ഉള്ളിലേക്ക്‌ ശ്വസിക്കുക. ഇതാണ്‌ പൂരകം. എന്നിട്ട്‌ ഉച്ഛ്വസിക്കുകയോ നിശ്വസിക്കുകയോ ചെയ്യാതെയും ശരീരാവയവങ്ങളെ ചലിപ്പിക്കാതെയും കഴിയുന്നത്ര സമയം നിശ്ചലമായിരിക്കുക. ഇതാണ്‌ കുംഭകം. ഈ കുംഭകം ആന്തരകുംഭകമെന്നും ബാഹ്യകുംഭകമെന്നും രണ്ടുവിധമുണ്ട്‌. വാസിഷ്ഠത്തില്‍ രണ്ടിനെയും നിര്‍വചിച്ചിട്ടുണ്ട്‌.
നിശ്വസിക്കുന്നത്‌ അതായത്‌ അകത്തേക്ക്‌ വലിക്കുന്ന അപാനനും ഉച്ഛ്വസിക്കുന്നത്‌ അതായത്‌ പുറത്തേക്ക്‌ വിടുന്നത്‌ പ്രാണനുമാണ്‌. അപാനന്‍ ശരീരത്തില്‍ എപ്പോഴും താഴോട്ടും പ്രാണന്‍ മുകളിലോട്ടും സഞ്ചരിക്കുന്നു എന്നാണ്‌ നിയമം. അപ്പോള്‍ അപാനനെ പുറത്തുനിന്നും ശ്വസിച്ചുതീരുകയും പ്രാണനെ പുറത്തേക്ക്‌ ഉച്ഛ്വസിക്കാന്‍ ആരംഭിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ്‌ ആന്തരകുംഭകം. ആന്തരകുംഭകത്താല്‍ വായു ഉള്ളില്‍ ഇടതിങ്ങി നിറഞ്ഞ്‌ നിശ്ചലമായി നില്‍ക്കുന്നു.
പ്രാണന്‍ ഉച്ഛ്വസിച്ച്‌ അതായത്‌ പുറത്തേക്കുവിട്ട്‌ അവസാനിച്ചു. എന്നാല്‍ അപാനന്‍ നിശ്വസിക്കാന്‍ അതായത്‌ ഉള്ളിലേക്ക്‌ കടക്കാന്‍ ആരംഭിച്ചിട്ടില്ല. പ്രാണന്റെ സമാവസ്ഥയിലുള്ള ഈ സ്ഥിതിയാണ്‌ ബാഹ്യകുംഭകം. ഈ നിര്‍വചനങ്ങളില്‍ നിന്നും പൂരകത്തിന്‌ ശേഷം ആന്തരകുംഭവവും രേചകത്തിന്‌ ശേഷം ബാഹ്യകുംഭകവും എന്ന്‌ സ്പഷ്ടമാകുന്നുണ്ടല്ലോ. അതിനാല്‍ നിശ്വാസം അതായത്‌ ശ്വാസം പുറത്തേക്കു വിന്നടുത്‌ ആന്തരകുംഭകത്തിന്‌ തടസമാണ്‌. അതുപോലെ നിശ്വാസം ആയത്‌ ശ്വാസം ഉള്ളിലേക്ക്‌ വലിക്കുന്നത്‌ ബാഹ്യകുംഭകത്തിനും തടസമാണ്‌. ശരീരചലനം ഉച്ഛാസനിശ്വാസങ്ങളിലൊന്നിലെ ആവശ്യം ഉണ്ടാക്കാതിരിക്കുകയല്ലേ!

ആരാണ്‌ ന്യൂനപക്ഷം?

ആരാണ്‌ ന്യൂനപക്ഷം?

ഭരണഘടന നിര്‍വചിക്കുന്ന ന്യൂനപക്ഷപദവി ഭാരതത്തിലെ ക്രൈസ്തവരും മുസ്ലീങ്ങളും അര്‍ഹിക്കുന്നില്ല. മതത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ട ന്യൂനപക്ഷമതങ്ങള്‍ മാത്രമേ ന്യൂനപക്ഷ സംരക്ഷണത്തിന്‌ അര്‍ഹരാകൂ. ഭാരതത്തില്‍ ജനസംഖ്യയില്‍ 50 ശതമാനം കുറഞ്ഞതുകൊണ്ടുമാത്രം അവരെ ന്യൂനപക്ഷമായി കണക്കാക്കുന്നു. ഇത്‌ ആഫ്രിക്കയിലെ നാമമാത്രമായ അതിസമ്പന്നരും ഭൂവുടമകളുമായ വെള്ളക്കാരെ ന്യൂനപക്ഷമെന്ന്‌ നിര്‍ണയിക്കുന്നതിന്‌ തുല്യമാണ്‌. പട്ടിണിപ്പാവങ്ങളായ കറുത്ത മുത്തുകള്‍ക്ക്‌ ഭൂരിപക്ഷമായിപ്പോയതിന്റെ പേരില്‍ ആനുകൂല്യങ്ങള്‍ ഇല്ലാതാവുന്ന അവസ്ഥ നോക്കൂ.

ഭാരത സര്‍ക്കാരിന്റെ കണക്ക്‌ പ്രകാരം ഭാഷാപരമായും എണ്ണത്തിലും ന്യൂനപക്ഷമായ പാഴ്സികള്‍ക്ക്‌ ന്യൂനപക്ഷങ്ങളുടെ ഒരാനുകൂല്യവും നല്‍കിയിട്ടില്ല.

തായ്‌ലന്റ്‌, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളുടെ നിലപാടുകള്‍ ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്‌. ഭൂരിപക്ഷത്തെ രക്തസാക്ഷികളാക്കി ന്യൂനപക്ഷത്തെ പ്രീണിപ്പിക്കുന്നത്‌ തെറ്റാണെന്ന്‌ തായ്‌ലന്റ്‌, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.

ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശങ്ങളെ സംബന്ധിക്കുന്ന 11 അംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിയില്‍ (ടിഎംഎ പൈ ഫൗണ്ടേഷന്‍ കേസ്‌-2011) ന്യൂനപക്ഷം എന്ന പദം നിര്‍വചിക്കാതെ വിടുകയായിരുന്നു. ന്യൂനപക്ഷ സമുദായങ്ങളെ നിര്‍ണയിക്കേണ്ടത്‌ ദേശീയതലത്തിലല്ല സംസ്ഥാനതലത്തിലാവണം എന്നതായിരുന്നു ഈ ബെഞ്ചിന്റെ അഭിപ്രായം.

ഇസ്ലാമിക്‌ അക്കാദമി കേസില്‍ (2003) വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചും ഇനാംദാര്‍ കേസില്‍ (2005) വിധി പറഞ്ഞ ഏഴംഗ ഭരണഘടനാ ബെഞ്ചും ന്യൂനപക്ഷം എന്ന തത്വത്തെ നിര്‍വചിക്കാന്‍ തയ്യാറായില്ല.

1992 ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ്‌ പാസ്സാക്കിയ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ആക്ടിലും ന്യൂനപക്ഷം എന്തെന്ന്‌ നിര്‍വചിച്ചില്ല. ആക്ടിന്റെ സെക്ഷന്‍ 2(സി)യില്‍ പറയുന്നത്‌ ന്യൂനപക്ഷങ്ങള്‍ ആരൊക്കെയാണെന്ന്‌ സര്‍ക്കാര്‍ ഗസറ്റില്‍ വിജ്ഞാപനം ചെയ്യുമെന്നാണ്‌. ഏതാനും മതവിഭാഗങ്ങളുടെ ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ച ഗസറ്റിലും ന്യൂനപക്ഷ പരിഗണനയുടെ മാനദണ്ഡങ്ങള്‍ വിശദീകരിക്കുന്നില്ല. കഴിഞ്ഞ 60 വര്‍ഷമായി നമ്മുടെ രാഷ്ട്രം ന്യൂനപക്ഷത്തെ നിര്‍വചിക്കാതെ ന്യൂനപക്ഷാവകാശങ്ങളെക്കുറിച്ച്‌ സംസാരിക്കുകയാണ്‌.

കാശ്മീരില്‍ 60 വര്‍ഷമായി പീഡിപ്പിക്കപ്പെടുന്ന കാശ്മീരി പണ്ഡിറ്റുകള്‍ ന്യൂനപക്ഷമാണോ അല്ലയോ എന്ന്‌ മിശ്ര കമ്മീഷന്‍ പറയട്ടെ.
ഇന്ത്യയുടെ ചരിത്രപശ്ചാത്തലത്തില്‍ നിന്നുകൊണ്ട്‌ ‘ന്യൂനപക്ഷം’ എന്നതിനെ ഇങ്ങനെ നിര്‍വചിക്കാം. എണ്ണത്തില്‍ കുറവുള്ളവരും തങ്ങള്‍ക്ക്‌ സ്വാധീനമില്ലാത്ത മേഖലകളില്‍ താമസിക്കുന്നവരും ഭൂരിപക്ഷത്തില്‍നിന്ന്‌ വ്യത്യസ്തമായ ജീവിതരീതികള്‍ പുലര്‍ത്തുന്നവരും ഭൂരിപക്ഷത്തിന്റെ പീഡനങ്ങളില്‍നിന്ന്‌ നാശനഷ്ടങ്ങള്‍ സംഭവിച്ചവരും ആണ്‌ ന്യൂനപക്ഷങ്ങള്‍. ഈ നിര്‍വചനമനുസരിച്ച്‌ പട്ടികജാതി പട്ടികവര്‍ഗ്ഗസമുദായങ്ങള്‍ മാത്രമാണ്‌ ന്യൂനപക്ഷപദവി അര്‍ഹിക്കുന്നത്‌. ഹിന്ദുമതത്തിലെ പിന്നോക്ക സമുദായങ്ങളും സംവരണാനുകൂല്യങ്ങള്‍ അര്‍ഹിക്കുന്നവരാണ്‌. എന്നാല്‍ മുസ്ലീങ്ങളേയും ക്രൈസ്തവരേയും ഇന്ത്യന്‍ സമൂഹത്തില്‍ അവശതയുടെ പേരില്‍ ന്യൂനപക്ഷമായി ഗണിക്കാന്‍ കഴിയില്ല. മറിച്ച്‌ മുഗളന്മാര്‍ ഭരിക്കുമ്പോള്‍ മുസ്ലീങ്ങളും ബ്രിട്ടീഷുകാര്‍ ഭരിക്കുമ്പോള്‍ ക്രൈസ്തവരും അധികാരത്തിന്റെ ആനുകൂല്യങ്ങള്‍ രുചിച്ചവരും ഹിന്ദുക്കള്‍ ഈ അവസരങ്ങളില്‍ അവശതയനുഭവിച്ചവരുമാണ്‌. ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാരെപ്പോലെ മുസ്ലീങ്ങളും ക്രൈസ്തവരും ഇന്ത്യ ഭരിച്ചിരുന്നവരാണ്‌. ഇവര്‍ ഭരിച്ചിരുന്ന ആയിരം വര്‍ഷങ്ങള്‍ ഇവിടെ ഹിന്ദുക്കള്‍ മതപരമായി പീഡിപ്പിക്കപ്പെട്ടിരുന്നു. അതുകൊണ്ട്‌ മുസ്ലീം, ക്രിസ്ത്യന്‍ സംവരണത്തെ രാജ്യസ്നേഹികള്‍ ശക്തമായി എതിര്‍ക്കണം. 
സംവരണം അര്‍ഹിക്കുന്നത്‌ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ മാത്രമാണ്‌. ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവ്‌ ഉള്‍ക്കൊണ്ടുകൊണ്ട്‌ പറയട്ടെ, രാജ്യം ഭരിച്ചിരുന്നവര്‍ക്ക്‌ ഭൂതകാലത്തെ ‘അവശതകള്‍’ പറഞ്ഞ്‌ ആനുകൂല്യങ്ങള്‍ ആവശ്യപ്പെടാനാവില്ല.

ഏറെക്കാലം ഇന്ത്യ ഭരിച്ചിട്ടും ഇപ്പോള്‍ പിന്നോക്കാവസ്ഥയ്ക്ക്‌ കാരണം എന്തെന്ന്‌ പഠിക്കണം. അല്ലെങ്കില്‍ ഇവിടെ ഭരിച്ച മുസ്ലീം ക്രൈസ്തവ ഭരണാധികാരികളുടെ മതമല്ല ഞങ്ങളുടേത്‌ ഞങ്ങള്‍ ഹിന്ദുക്കളാണ്‌ എന്ന്‌ അവര്‍ പ്രഖ്യാപിക്കണം. ഹിന്ദു എന്നത്‌ ഒരു മതമല്ലെന്നും അതൊരു ജീവിത രീതിയുടെ പേരാണെന്നും സകല ഇന്ത്യക്കാരും അതിന്റെ പരിധിയില്‍ വരുമെന്നും വിധിച്ച ഒരു സുപ്രീംകോടതിയുള്ള രാഷ്ട്രത്തില്‍ ഹിന്ദുക്കളെ മാറ്റി നിര്‍ത്തി ഒരു സംവരണം ശുപാര്‍ശ ചെയ്യുന്നത്‌ വിചിത്രമാണ്‌.

ക്രൈസ്തവരും മുസ്ലീങ്ങളും പട്ടികജാതി സമുദായങ്ങളായി രംഗത്തുവരുമ്പോള്‍ പ്രസ്തുത മതങ്ങള്‍ ജാതിവ്യവസ്ഥയില്‍ വിശ്വസിക്കുന്നുണ്ടോ എന്നത്‌ തങ്ങള്‍ക്ക്‌ പ്രശ്നമല്ലെന്നാണ്‌ മിശ്ര കമ്മീഷന്റെ നിലപാട്‌.

മിശ്ര കമ്മീഷനില്‍ അംഗമായ താഹിര്‍ മുഹമ്മദ്‌ ഷബാനു കേസില്‍ മുസ്ലീം പൗരോഹിത്യ വര്‍ഗീയതയുടെ (താലിബാനിസം) വക്താവായി രംഗത്തുവന്നയാളാണ്‌. 

മതത്തിന്റെ പേരില്‍ മറ്റു മുസ്ലീം രാജ്യങ്ങളില്‍ പോലുമില്ലാത്ത (മറ്റൊരിടത്തുമില്ലാത്ത)ഓരോ മുസ്ലീം ഹജ്ജ്‌ യാത്രക്കാരനും 40,000 രൂപയില്‍ പരംഗവണ്‍മെന്റ്‌ ഫണ്ടില്‍നിന്നും നല്‍കുന്നത്‌ ഒരിക്കലും നീതീകരിക്കാനാവില്ല. ന്യൂനപക്ഷ മതവിഭാഗമെന്ന പേരില്‍ മുസ്ലീം സമുദായം തട്ടിയെടുക്കുന്ന വര്‍ഷംതോറുമുള്ള ഹജ്ജ്‌ സബ്സിഡി ഖുറാനിലെ മഹത്വമുള്ള ഹജ്ജ്‌ തത്വങ്ങള്‍ക്കുതന്നെ എതിരാണ്‌. തോക്കിന്‍ കുഴലില്‍ക്കൂടിയും പണംകൊടുത്ത്‌ വശീകരിച്ചും മതംമാറ്റപ്പെട്ട ഗിരിവര്‍ഗ്ഗ ക്രിസ്ത്യാനകള്‍ ഇന്ന്‌ പട്ടികവര്‍ഗ്ഗ ഹിന്ദുക്കളുടെ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുകയാണ്‌. മാത്രമല്ല പ്രത്യേക ക്രിസ്തീയ രാഷ്ട്രത്തിന്‌ വേണ്ടിയുള്ള ആഗോള ക്രൈസ്തവ ഗൂഢാലോചനയുടെ ഇരകളാണ്‌ വടക്കുകിഴക്കന്‍ ഭാരതത്തിലെ പരിവര്‍ത്തിത ഗിരിവര്‍ഗ്ഗ ക്രൈസ്തവര്‍. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ രാജ്യത്തിന്റെ സ്വത്തില്‍ പ്രഥമാവകാശമുള്ള ജനതയായി മുസ്ലീങ്ങളേയും ക്രിസ്ത്യാനികളേയും നിര്‍വചിച്ചിട്ടുണ്ട്‌. ബംഗ്ലാദേശില്‍നിന്ന്‌ ഭാരതത്തിലേക്ക്‌ അനധികൃതമായി കുടിയേറിയ 50 ലക്ഷത്തോളം വരുന്ന ബംഗ്ലാദേശി മുസ്ലീങ്ങളാണ്‌ ഇതിന്റെ പ്രധാന ഗുണഭോക്താക്കളെന്നറിയുമ്പോഴാണ്‌ രാജ്യത്തിന്റെ മതാടിസ്ഥാനത്തിലുള്ള വിഘടനങ്ങളിലേക്ക്‌ വഴിവെക്കുന്ന കൊടിയവിഷത്തിന്റെ തീക്ഷ്ണത നമ്മെ പരിഭ്രാന്തരാക്കുന്നത്‌.

ഏഷ്യയുടെ സുവിശേഷീകരണം എന്ന പോപ്പ്‌ ജോണ്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പദ്ധതിയും ജോര്‍ജ്ജ്‌ ബുഷിന്റെ ജ്വോഷ്വാ പ്രൊജക്ടും പശ്ചാത്തലമാക്കിക്കൊണ്ട്‌ വേണം സോണിയ നടപ്പാക്കുന്ന സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ടിനേയും മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ടിനേയും പരിഗണിക്കാന്‍. അവശതയുടെ പേരിലാണ്‌ ന്യൂനപക്ഷ സംവരണം എന്നുപറയുന്നുണ്ടെങ്കിലും ചെന്നുകേറിയയിടങ്ങളിലൊക്കെ ആര്‍ത്തിപിടിച്ച മൃഗസമാനരെപ്പോലെ ‘തന്റേത്‌ മാത്രമാക്കി വെട്ടിപ്പിടിക്കാനും മദ്യത്തിനും മദിരാക്ഷിക്കും വേണ്ടി ജീവിക്കുന്നവരെ ‘വരേണ്യവര്‍ഗ്ഗമായി’ ചിത്രീകരിച്ച്‌ വിഐപി പരിഗണന നല്‍കുന്ന, തീവ്രവാദവും മതപരിവര്‍ത്തനവും പ്രോത്സാഹിപ്പിക്കുന്ന ആഗോള അജണ്ടയാണ്‌ യുപിഎയും തങ്ങള്‍ക്ക്‌ മതമില്ലെന്ന്‌ മേനിനടിക്കുന്ന ഇടതുപക്ഷവും സച്ചാര്‍, രംഗനാഥ മിശ്രകമ്മീഷന്‍ റിപ്പോര്‍ട്ടിനുവേണ്ടി ശക്തിയുക്തം വാദിക്കുന്നതിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുന്നത്‌. മുസ്ലീങ്ങളുടേയും ക്രിസ്ത്യാനികളുടേയും നന്മയെക്കാളേറെ ഹിന്ദുക്കളുടെ നാശമാണ്‌ സച്ചാര്‍ കമ്മറ്റിയും മിശ്ര കമ്മീഷനും ഉന്നമിടുന്നത്‌. ന്യൂനപക്ഷ സമുദായങ്ങള്‍ ഭൂരിപക്ഷമാവുന്നതുവരെ അവര്‍ക്ക്‌ ഭൂരിപക്ഷം അവസരങ്ങളും ഉറപ്പുവരുത്തണമെന്നാണ്‌ മിശ്ര കമ്മീഷന്റെ ആവശ്യം. ക്രൈസ്തവര്‍ക്കും മുസ്ലീങ്ങള്‍ക്കും പട്ടികജാതി പദവി നല്‍കാന്‍ പാടില്ല എന്ന 1950 ലെ രാഷ്ട്രപതി പ്രഖ്യാപനം റദ്ദാക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നു.

കേരളത്തില്‍ വിദ്യാഭ്യാസ, വ്യാപാര, വാണിജ്യ രംഗങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ള ക്രിസ്ത്യാനികളുടെ പേരില്‍ ആര്‍ത്തിപ്പണ്ടാരങ്ങളായ അച്ചന്മാര്‍ കാട്ടിക്കൂട്ടുന്ന ഭീഷണികളും സംസ്ഥാന ഖജനാവ്‌ കൈയിട്ട്‌ വാരി മുസ്ലീങ്ങള്‍ക്ക്‌ മാത്രം സ്ഥാപനങ്ങളും സ്ഥാനങ്ങളും കരമൊഴിവായി കൊടുക്കുന്ന മുസ്ലീംലീഗും കാട്ടിക്കൂട്ടുന്ന പരിഹാസ്യ നാടകങ്ങളും കാമാക്രാന്തന്മാരായ ക്രൈസ്തവ പുരോഹിതരുടേയും കാമത്തിന്റെ ‘ഐസ്ക്രീം’ മലബാര്‍ സിമന്റ്സ്‌ മുഖമുള്ള കുഞ്ഞാലിക്കുട്ടിമാരുടേയും എല്ലാത്തിനും യെസ്‌ മൂളുന്ന ‘പരിശുദ്ധനായ’ പുതുപ്പള്ളി കുഞ്ഞച്ചായന്റെയും ‘ധാര്‍മികത’ എത്രത്തോളമുണ്ടെന്ന്‌ നിഷ്പക്ഷരായ കേരളീയ ജനസമൂഹം തലനാരിഴ കീറി വിലയിരുത്തുന്ന സ്ഥിതിവിശേഷം എന്നാണാവോ ഉണ്ടാവുക. കാത്തിരുന്ന്‌ കാണുകതന്നെ