Tuesday, October 11, 2011

മൂകാംബിക ക്ഷേത്രം

മൂകാംബിക ക്ഷേത്രം

കര്‍ണാടക സംസ്ഥാനത്തിലെ ഉഡുപ്പി ജില്ലയിലെ കൊല്ലൂര്‍ എന്ന സ്ഥലത്തില്‍ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ദേവീ ക്ഷേത്രമാണ്‌ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം. സൗപര്‍ണിക നദിയുടെ തീരത്ത്‌ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്‌. ആദിശങ്കരന്‍ നിശ്ചയിച്ച പൂജാവിധികളാണു ഇന്നും ഇവിടെ പിന്തുടര്‍ന്നു വരുന്നത്.

വിജയദശമി ദിനത്തില്‍ കുരുന്നുകളുടെ വിദ്യാരംഭത്തിന് ഈ ക്ഷേത്ര സന്നിധി ഏറെ ശുഭകരമാണെന്ന് വിശ്വാസം. കുട്ടികള്‍ക്ക് വിദ്യാഭ്യാസം തുടങ്ങാനുള്ള നല്ല മുഹൂര്‍ത്തമായി വിജയ ദശമി ദിനത്തെയും ഐശ്വര്യമുള്ള സ്ഥലമായി ഈ ക്ഷേത്രത്തെയും വിലയിരുത്തുന്നു. ഇവിടുത്തെ ദേവിയുടെ ശക്തിയില്‍ വിശ്വസിച്ച് ദേവീ പൂജയ്‌ക്കും വിദ്യാരംഭത്തിനുമായി ഇന്ത്യയുടെ നാനാ ഭാഗത്തു നിന്നും ധാരാളം ആള്‍ക്കാര്‍ എത്തുന്നു.

നടുവില്‍ ഒരു സ്വര്‍ണ രേഖ ഉള്ള സ്വയംഭൂ ലിംഗമാണു ഇവിടുത്തെ പ്രതിഷ്ഠ. ലിംഗത്തിനു വലതു വശത്തു മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നിങ്ങനെ മൂന്നു ശാക്തേയ രൂപങ്ങളും ഇടതു വശത്ത്‌ ത്രിമൂര്‍ത്തികളും സ്ഥിതി ചെയ്യുന്നു എന്നാണു സങ്കല്‍പം. സ്വയംഭൂ ലിംഗത്തിനു പുറകിലായി ആദി ശങ്കരനാല്‍ പ്രതിഷ്ഠിക്കപ്പെട്ട ശംഘ്ചക്രഗധാധാരിയായ ദേവീ വിഗ്രഹവും കാണപ്പെടുന്നു. പഞ്ചലോഹനിര്‍മിതമാണ് ഈ വിഗ്രഹം. ദേവി വിഗ്രഹത്തിന്‍റെ മാറില്‍ ചാര്‍ത്തിയിരിക്കുന്ന രത്നം വളരെ വിലപ്പെട്ടത്തും പ്രസിദ്ധവുമാണ്‌. സ്വര്‍ണ്ണത്തിലുള്ള സിംഹമുഖം, വെള്ളിയില്‍ തീര്‍ത്ത വാള്‍ എന്നിവയണു പ്രധാന അലങ്കാരങ്ങള്‍. ഇവയെല്ലാം ചാര്‍ത്തിയുള്ള പൂജ അലങ്കാര ദീപാരാധന എന്നറിയപ്പെടുന്നു.

ദേവി പ്രതിഷ്ഠക്കു പുറമെ പഞ്ചമുഖ ഗണപതി, സുബ്രഹ്മണ്യന്‍, ഹനുമാന്‍, മഹാവിഷ്ണു, വീരഭദ്രന്‍ എന്നീ ഉപദേവതകളും നാലമ്പലത്തിനുള്ളില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. വീരഭദ്രസ്വമിയുടെ പ്രതിഷ്ഠക്കു ഈ ക്ഷേത്രത്തില്‍ വളരെ പ്രാധാന്യം കൊടുക്കുന്നുണ്ട്‌. ദേവിയുടെ അംഗരക്ഷകനാണെന്നും, അല്ല കോലാപുര മഹര്‍ഷി തന്നെയാണ് വീരഭദ്രസ്വമി എന്നും സങ്കല്‍പ്പങ്ങല്‍ നിലവിലുണ്ട്‌. ശത്രുസംഹാരത്തിനായി നാളികേരം ഉടയ്ക്കുന്നതു ഇവിടുത്തെ ഒരു പ്രധാന വഴിപാടാണ്. വിഭൂദി പൂജയാണ് വീരഭദ്രനു നല്‍കുന്നത്. ഗര്‍ഭഗ്രഹത്തിനു പുറകിലായി വടക്കേ മൂലയില്‍ ശങ്കരപീഠം കാണാം.ഇതിനു മുന്നിലായി ശങ്കരാചാര്യ കൃതികളിലെ ഉദ്ധരണിയോടു കൂടി അദ്ദേഹത്തിന്‍റെ ഒരു വെണ്ണക്കല്‍ പ്രതിമയുണ്ട്. ക്ഷേത്ര ഭാരവാഹികളില്‍ നിന്നും പ്രത്യേക അനുമതി വാങ്ങിയാല്‍ ശങ്കരാചാര്യ പീഠം ദര്‍ശിക്കാനാകും.

ചുറ്റു മതിലിനു വെളിയില്‍, ബലി പീഠം, ദ്വജസ്തംഭം, ദീപസ്തംഭം എന്നിവ കാണാനാകും. ദ്വജസ്തംഭം സ്വര്‍ണ്ണം പൂശിയതാണ്. കാര്‍ത്തിക മാസത്തിലെ ദീപോത്സവം ഇവിടത്തെ ഏറ്റവും വലിയ ആകര്‍ഷണമാണ്. ക്ഷേത്രത്തിനു വെളിയിലെ പടിഞ്ഞാറെ തെരുവില്‍ ത്രയംബകേശ്വര ക്ഷേത്രം, ശൃംഗേരി ക്ഷേത്രം, മാരിയമ്മന്‍ ക്ഷേത്രം എന്നിവയും ഉണ്ട്. ഇതു കൂടാതെ മത പഠന കേന്ദ്രങ്ങളും തെരുവിലുണ്ട്. കാഞ്ചി കാമകോടി പീഠം നടത്തുന്ന ശ്രീ ജയേന്ദ്ര സരസ്വതി വേദിക് പഠന കേന്ദ്രത്തില്‍ കുട്ടികള്‍ക്ക് സൌജന്യമായി വേദ പഠനം നല്‍കുന്നുണ്ട്.

ക്ഷേത്രോല്‍പ്പത്തിയെക്കുറിച്ചു പല സങ്കല്‍പ്പങ്കളും ഐതിഹ്യങ്ങളും നിലവിലുണ്ട്‌. പുരാണങ്ങളില്‍ ഈ ക്ഷേത്രത്തിനെക്കുറിച്ചു പരാമര്‍ശങ്ങള്‍ ഉണ്ട്‌. സന്യാസവര്യനായ കോല മഹര്‍ഷി ഇവിടെ തപസ്സനുഷ്ടിച്ചിരുന്ന അവസരത്തില്‍ മറ്റൊരു അസുരനും ശിവ പ്രീതിക്കായി ഇതേ പ്രദേശത്തില്‍ തപസ്സുചെയ്തു വന്നിരുന്നു. അസുരതപസ്സില്‍ സന്തുഷ്ടനയി മഹാദേവന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ വരം ചോദിക്കാനാകാതെ അസുരനെ പാര്‍വതി ദേവി മൂകനാക്കി. ഇതില്‍ കോപിഷ്ടനയ മൂകാസുരന്‍ ദേവി ഭക്തനായ കോല മഹര്‍ഷിയെ ഉപദ്രവിക്കാനാരംഭിച്ചു. ഒടുവില്‍ ദേവി മൂകാസുരനെ വധിക്കുകയും കോല മഹര്‍ഷിയുടെ അഭ്യര്‍ത്ഥന പ്രകാരം മൂകാംബിക ദേവിയായി അവിടെ കുടികൊള്ളുകയും ചെയ്തു എന്നാ‍ണു സങ്കല്‍പം.

ആദിശങ്കരന്‍ ഈ പ്രദേശത്തു അനേക ദിനങ്ങള്‍ തപസ്സു ചെയ്തതില്‍ ദേവി പ്രത്യക്ഷപ്പെടുകയും അന്നു ദേവി ദര്‍ശനം കൊടുത്ത രൂപത്തില്‍ സ്വയംഭൂവിനു പുറകില്‍ ദേവി വിഗ്രഹം അദ്ദേഹം പ്രതിഷ്ഠ നടത്തി എന്നും വിശ്വസിക്കപ്പെടുന്നു. മൂകാംബിക ക്ഷേത്രത്തില്‍ നിന്നും കുറച്ചു കിലോമീറ്റര്‍ ദൂരെയാണു കുടജാദ്രി മലനിര. കുടജാദ്രിയുമയി ബന്ധപ്പെട്ടു മൂകാംബിക ക്ഷേത്രതിനു ഒരു ഐതിഹ്യം നിലവിലുണ്ട്‌. ഈ മലനിരകളില്‍ ആദിശങ്കരന്‍ തപസ്സു ചെയ്യുകയും ഈ തപസ്സില്‍ ദേവി പ്രത്യക്ഷപ്പെട്ടപ്പോള്‍ തന്‍റെ കൂടെ ദേവി വരണമെന്നും താന്‍ ആഗ്രഹിക്കുന്ന സ്ഥലത്ത്‌ ദേവിയെ പ്രതിഷ്ഠിക്കണം എന്നും ആഗ്രഹം അറിയിച്ചു.

ശങ്കരന്‍റെ ആഗ്രഹം സമ്മതിച്ച ദേവി അദ്ദേഹത്തെ പിന്തുടരുകയും ലക്‍ഷ്യസ്ഥാനത്ത് എത്തുന്നതു വരെ ശങ്കരന്‍ തിരിഞ്ഞു നോക്കരുതു എന്ന വ്യവസ്ഥയും വച്ചു. ശങ്കരനെ പരീക്ഷിക്കാനുറച്ച ദേവി കൊല്ലൂരെത്തിയപ്പോള്‍ തന്‍റെ പാദസ്വരത്തിന്‍റെ ശബ്ദം നിലപ്പിക്കുകയും ഇതില്‍ സംശയാലുവായ ശങ്കരന്‍ തിരിഞ്ഞു നോക്കുകയും ചെയ്തു. അങ്ങനെ ദേവി സ്വയംഭൂവില്‍ വിലയം പ്രാപിക്കുകയും ചെയ്തു എന്നാണു ഐതിഹ്യം. തന്‍റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ട അതേ രൂപത്തിലാണു സ്വയംഭൂവിനു പുറകിലുള്ള ദേവിവിഗ്രഹം പ്രതിഷ്ഠിച്ചതെന്നും വിശ്വസിക്കപ്പെടുന്നു.

പലതരം സസ്യലതാതികളാലും സൗപര്‍ണിക നദിയുടെ ഉത്ഭവസ്ഥാനം എന്നതിലും കുടജാദ്രി വളരെ സവിശേഷതകള്‍ ഉള്ള ഒരു ഇടമാണു. ഇവിടെ ആദിശങ്കരന്‍ തപസ്സു ചെയ്തു എന്നു പറയപ്പെടുന്ന ഗുഹയും ശങ്കരപീഠവും കാണാം. മൂകാംബിക ദേവിയുടെ മൂലസ്ഥാനം എന്നു അറിയപ്പെടുന്ന ഇടത്തില്‍ ഒരു ക്ഷേത്രവും കാണാം. വളരെയധികം സിദ്ധന്മാരുടേയും സന്യാസിമാരുടേയും വാസസ്ഥലമാണു കുടജാദ്രി.

കുടജാദ്രി മലകളില്‍ നിന്നും ഉദ്ഭവിച്ചു ക്ഷേത്രത്തിനു സമീപത്തു കൂടെ ഒഴുകുന്ന പുണ്യ നദിയാണു സൗപര്‍ണിക. സുവര്‍ണ(ഗരുഡന്‍)തന്‍റെ മാതാവായ വിനുതയുടെ സങ്കടമോക്ഷാര്‍ഥം ഈ നദീതീരത്തു തപസ്സു ചെയ്തു എന്നും തപസ്സില്‍ സന്തുഷ്ടയായ ദേവിയോടു തന്‍റെ പേരില്‍ ഈ നദി അറിയപ്പെടണമെന്നു ആവശ്യപ്പെട്ടു എന്നാണു സങ്കല്‍പം. ഗരുഡന്‍ തപസ്സു ചെയ്തു എന്നു പറയപ്പെടുന്ന ഗുഹ ഗരുഡ ഗുഹ എന്നറിയപ്പെടുന്നു. അനേകം ഔഷധച്ചെടികളിലൂടെ ഒഴുകി വരുന്നതു കൊണ്ടു സൗപര്‍ണിക നദിയിലെ സ്നാനം സര്‍വ്വരോഗനിവാരണമായി കരുതി വരുന്നു.

വിജയ ദശമിക്കു പുറമേ ചന്ദ്ര യുഗാദി (ചന്ദ്രവര്‍ഷം), രാമനവമി, നവരാത്രി, സൂര്യ യുഗാദി(സൂര്യ വര്‍ഷം), മൂകാംബികാ ജന്‍‌മാഷ്ടമി, ഗണേശ ചതുര്‍ത്ഥി, കൃഷ്ണാഷ്ടമി, നരക ചതുര്‍ദശി എന്നിവയെല്ലാം വിശേഷമായിട്ട് മൂകാംബികയില്‍ ആഘോഷിക്കുന്നു.

അതിര് വിടുന്ന ഹിന്ദു നിന്ദ ...

അതിര് വിടുന്ന ഹിന്ദു നിന്ദ ...

ശബരിമല തീര്‍ത്ഥാടനം കേരളാ സര്‍ക്കാരിലേക്ക്‌ വന്‍ മുതല്‍ക്കൂട്ടാണ്‌.
കോടികള്‍ പ്രതിവര്‍ഷം വരുമാനം ലഭിക്കുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്ക്‌
പ്രാഥമിക സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനോ വിരിവയ്ക്കാന്‍ ആവശ്യമായ ഇടം
നല്‍കുന്നതിനോ പോലും സര്‍ക്കാരും ദേവസ്വം അധികൃതരും പൂര്‍ണ പരാജയമാണെന്ന്‌
എല്ലാ തീര്‍ത്ഥാടനകാലവും തെളിയിക്കുന്നുണ്ട്‌. മുമ്പ്‌ ശബരിമല തീത്ഥാടന
സീസണ്‍ തുടങ്ങുന്നതിന്‌ മുമ്പുതന്നെ തീര്‍ത്ഥാടകര്‍ക്കുള്ള
സൗകര്യങ്ങളൊരുക്കുന്നതിനും റോഡുകള്‍ സഞ്ചാരയോഗ്യമാക്കുന്നതിനും മറ്റും
ഏര്‍പ്പാടുകള്‍ ചെയ്യാന്‍ വിദഗ്ധസമിതി യോഗം ചേര്‍ന്നിരുന്നു.

ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയ നാള്‍മുതല്‍ തീര്‍ത്ഥാടനകാലം എങ്ങനെ
ദുരിതപര്‍വമാക്കാമെന്ന്‌ മാത്രമാണ്‌ ചിന്തിക്കുന്നത്‌. ശബരിമല
പരിസരശുചീകരണമോ പുണ്യനദിയായ പമ്പ മലിനീകൃതമായതിനെ ശുദ്ധീകരിക്കാനോ ശബരിമല
ദേവസ്വത്തില്‍ എത്തിച്ചേരുന്ന കോടികള്‍ ഒരിയ്ക്കലും വിനിയോഗിക്കാറില്ല.
മറിച്ച്‌ കരാര്‍ രാജ്‌ പ്രബലമാക്കിയ ദേവസ്വം കോഴ വീതം വയ്ക്കുന്നതില്‍
മാത്രമാണ്‌ ജാഗ്രത പുലര്‍ത്തിയിരുന്നത്‌.

ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം പ്രതിവര്‍ഷം പലമടങ്ങ്‌
വര്‍ധിക്കുന്നുണ്ട്‌. അയല്‍ സംസ്ഥാനങ്ങളില്‍നിന്ന്‌ മാത്രമല്ല വടക്കേ
ഇന്ത്യയില്‍നിന്നും ഗള്‍ഫ്‌ നാടുകളില്‍നിന്നും തീര്‍ത്ഥാടകര്‍ എത്തുന്നു.
വാഹന പാര്‍ക്കിംഗ്‌ ശബരിമല സീസണില്‍ എന്നും പ്രശ്നമാണ്‌. നിലയ്ക്കലില്‍
വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്ത്‌ കെഎസ്‌ആര്‍ടിസിയെ അഭയം പ്രാപിച്ചാണ്‌
തീര്‍ത്ഥാടകര്‍ അയ്യപ്പദര്‍ശനം നടത്തുന്നത്‌.

തീര്‍ത്ഥാടകര്‍ക്കായി ഓടുന്ന കെഎസ്‌ആര്‍ടിസി ബസ്സുകളില്‍ അയ്യപ്പന്റെ
സ്റ്റിക്കറോ അമ്മേ നാരായണ സ്റ്റിക്കറോ ഒട്ടിക്കരുതെന്നാണ്‌ അവിശ്വാസികളുടെ
സര്‍ക്കാരിന്റെ ഏറ്റവും പുതിയ ഉത്തരവ്‌. അന്യസംസ്ഥാനങ്ങളിലെ മലയാളം
അറിയാത്ത ഭക്തര്‍ക്ക്‌ സ്വാമിശരണം പതിച്ച അയ്യപ്പന്റെ ചിത്രമാണ്‌ ശബരിമല
സര്‍വീസ്‌ തിരിച്ചറിയാനുള്ള ഏക മാര്‍ഗം. റെയില്‍വേ സ്റ്റേഷന്‌ പുറത്തുപോലും
അവര്‍ക്കുവേണ്ടി നിര്‍ദേശങ്ങള്‍ എഴുതിയ ബോര്‍ഡുകള്‍ സീസണില്‍
പ്രദര്‍ശിപ്പിക്കാറുണ്ട്‌. ഇപ്പോള്‍ കെഎസ്‌ആര്‍ടിസി മാനേജ്മെന്റാണ്‌ ഈ
സ്റ്റിക്കറുകള്‍ക്ക്‌ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്‌.
 ഇത്‌
അയ്യപ്പനിന്ദയും നന്ദികേടും മതസ്വാതന്ത്ര്യ ധ്വംസനവുമാണെന്ന്‌ ഹിന്ദു
ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ പ്രസ്താവിച്ചിരിയ്ക്കുന്നു.
ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കാനുള്ള കരുനീക്കമായിട്ടാണ്‌ ഈ ഉത്തരവിനെ
വിശ്വഹിന്ദുപരിഷത്ത്‌ കാണുന്നത്‌.

സാമ്പത്തിക തകര്‍ച്ച നേരിടുന്ന കെഎസ്‌ആര്‍ടിസിയുടെ നഷ്ടം കുറച്ചെങ്കിലും
നികത്തുന്നത്‌ ശബരിമല സ്പെഷ്യല്‍ സര്‍വീസില്‍നിന്ന്‌ ലഭിക്കുന്ന
വരുമാനമാണ്‌. സ്പെഷ്യല്‍ ബസ്സുകളില്‍ യാത്ര ചെയ്യുന്നത്‌ ശബരിമല
തീര്‍ത്ഥാടകര്‍ മാത്രമായിരിക്കെ ഈ ഉത്തരവ്‌ ഒരിക്കലും
സദുദ്ദേശ്യപരമാണെന്ന്‌ കരുതാന്‍ സാധ്യമല്ല.കോടിക്കണക്കിന്‌ രൂപയുടെ
വരുമാനമുണ്ടാക്കിക്കൊടുക്കുന്ന അയ്യപ്പഭക്തന്മാരോട്‌ സ്വാമിശരണം മാത്രം
ഉപയോഗിക്കാന്‍ പാടില്ലെന്ന്‌ അനുശാസിക്കുന്നത്‌ വിശ്വാസ സ്വാതന്ത്ര്യ
ധ്വംസനം തന്നെയാണ്‌. സ്വാമിശരണം എന്നത്‌ സമദര്‍ശനത്തിന്റെയും മാനവ
മൈത്രിയുടെയും മഹാമന്ത്രമായിരിക്കെ അതിനെ വര്‍ഗീയമായി ചിത്രീകരിച്ച്‌
വര്‍ഗീയമാണെന്ന്‌ മുദ്രയടിക്കാനുള്ള ഹീന ശ്രമത്തിന്റെ ഉദാഹരണമായ ഈ ഉത്തരവ്‌
പിന്‍വലിക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍നിന്ന്‌ ഉയര്‍ന്നുകഴിഞ്ഞു.
തീര്‍ത്ഥാടനകാലം കലുഷിതമാക്കാനുള്ള ഈ നീക്കം ഉപേക്ഷിക്കുന്നതാണ്‌ ഉചിതം.

ജര്‍മ്മന്‍ ചാന്‍സലറും വര്‍ഗ്ഗീയവാദിയോ ....?

ജര്‍മ്മന്‍ ചാന്‍സലറും വര്‍ഗ്ഗീയവാദിയോ ....?
ജര്‍മ്മനിയില്‍ ജീവിക്കുന്ന ഇസ്ലാംമത വിശ്വാസികള്‍ ജര്‍മ്മനിയുടെ തനതായ പൊതുമൂല്യങ്ങളോടും ഭരണഘടനയോടും സമരസപ്പെട്ട്‌ ജീവിക്കുകയാണ്‌ വേണ്ടതെന്ന്‌ ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജല മെല്‍ക്കല്‍ പറഞ്ഞു. അവര്‍ തുടര്‍ന്ന്‌ പറഞ്ഞു.

ഇസ്ലാമിനെ കുറിച്ച്‌ ജര്‍മ്മന്‍കാര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ധാരണകളില്‍ പ്രധാനപ്പെട്ടവ ശരിഅത്ത്‌ ഇസ്ലാമിക നിയമങ്ങളും സ്തീ-പുരുഷന്മാര്‍ക്കിടയിലുള്ള അസമത്വവും അഭിമാന കൊലപാതകങ്ങളുമാണ്‌. ഇത്തരം ധാരണകള്‍ മാറ്റിയെടുക്കാന്‍ അവര്‍തന്നെ മുന്‍കൈയെടുക്കണം.

എന്നാല്‍ മേറ്റ്ല്ലാം മതങ്ങളെയും പോലെ ഇസ്സാംമതവിശ്വാസികളും പൊതുമൂല്യങ്ങളോട്‌ സമര്‍പ്പണ മനോഭാവത്തോടെ ജീവിക്കുകയാണ്‌ വേണ്ടത്‌. അതിന്‌ വിരുദ്ധമായ രീതികള്‍ പ്രകടമാകുമ്പോഴാണ്‌ മറ്റുള്ളവരില്‍ സംശയങ്ങളും ആശങ്കകളും ഭയപ്പാടുകളുമുണ്ടാവുന്നത്‌. അതിനുള്ള സാഹചര്യമുണ്ടാകാതിരിക്കാന്‍ ശ്രമിക്കേണ്ടത്‌ മുസ്ലീംങ്ങള്‍ തന്നെയാണെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു. പൊതുവിദ്യാലയങ്ങളില്‍ മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക്‌ അവരുടെ മത വിശ്വാസപഠനത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്നും മുസ്ലീം പള്ളികളിലെ ഇമാമുമാര്‍ ജര്‍മ്മന്‍ഭാഷ ഉപയോഗിക്കണമെന്നും അവര്‍ നിര്‍ദേശിച്ചു.

മേല്‍പറഞ്ഞ കാര്യങ്ങള്‍ തന്നെയാണല്ലോ ആര്‍എസ്‌എസുകാരും ബിജെപിക്കാരും പറഞ്ഞുകൊണ്ടിരിക്കുന്നത്‌. ഇത്‌ പറയുന്ന സമയത്ത്‌ വര്‍ഗ്ഗീയവാദികളെന്നാണ്‌ ദേശീയവാദികളായ ഇവരെ ഇന്ത്യയിലെ കപടമതേതരവാദികള്‍ വിളിക്കുന്നത്‌. ഒന്നാലോചിച്ചുനോക്കൂ, മെര്‍ക്കല്‍ പറഞ്ഞവാക്കുകള്‍ ഇന്ത്യയിലെ പ്രധാനമന്ത്രിയാണ്‌ പറഞ്ഞതെങ്കില്‍ ഇവിടത്തെ മതേതരവാദികളും മാധ്യമങ്ങളും ഒക്കെ എതൊക്കെ തരത്തിലായിരുന്നു അതിനെ വ്യാഖ്യാനിക്കുക. ?

മുന്‍ മുഖ്യമന്ത്രി ആന്റണി പറഞ്ഞവാക്കുകള്‍ക്ക്‌ അദ്ദേഹം കൊടുക്കേണ്ടിവന്ന വില സ്ഥാനത്യാഗം ആയിരുന്നുവെന്നോര്‍ക്കുക. ഇവിടത്തെ സംഘടിത ന്യൂനപക്ഷങ്ങള്‍, ന്യൂനപക്ഷാവകാശത്തിന്റെ മറവില്‍ അന്നന്ന്‌ നേട്ടങ്ങളുണ്ടാക്കുന്നുവെന്നാണ്‌ അന്ന്‌ ആന്റണി പറഞ്ഞത്‌.അതാണ്‌ ഇന്ത്യയും മറ്റുരാഷ്ട്രങ്ങളും തമ്മിലുള്ള വ്യത്യാസം. ഇവിടെ വര്‍ഗ്ഗീയതക്ക്‌ വളം വെക്കുകയും വര്‍ഗ്ഗീയവാദികളെ പ്രീണിപ്പിക്കുകയും ചെയ്യുന്നു. അതിന്റെ ഫലം നാം അനുഭവിക്കുകയും ചെയ്യുന്നു. സുരക്ഷിതമായി ഇന്ത്യയില്‍ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ്‌ ഇത്തരം സമീപനങ്ങള്‍കൊണ്ടുവന്നിരിക്കുന്നത്‌.

കള്ളനും കഞ്ഞിവയ്പ്പുകാരനും

കള്ളനും കഞ്ഞിവയ്പ്പുകാരനും


പെക്ട്രം മേല്‍ക്കൈ നേടിയപ്പോള്‍ ആദര്‍ശ്‌ ഫ്ലാറ്റും കോമണ്‍വെല്‍ത്ത്‌ കുംഭകോണവും വിസ്മൃതിയിലായി. ഒന്നിനൊന്നു മികച്ചു നില്‍ക്കുന്ന അഴിമതി. ലോകരാജ്യങ്ങളെയെല്ലാം തോല്‍പ്പിച്ച്‌ ഇന്ത്യ അഴിമതിയിലും ഒന്നാം സ്ഥാനത്ത്‌. തൊഴിലില്ലായ്മയിലും പട്ടിണിപ്പാവങ്ങളുടെ കാര്യത്തിലും നിരക്ഷരതയിലും കുഷ്ഠരോഗികളുടെ എണ്ണത്തിലുമെന്നപോലെ അഴിമതിയിലും നമ്മുടെ നാട്‌ ഒന്നാമത്‌. ഇന്ത്യ തിളങ്ങുന്നു എന്നവകാശപ്പെടാന്‍ ഇത്രയൊക്കെ പോരെ.

2ജി സ്പെക്ട്രം കുംഭകോണം 1.76 ലക്ഷം കോടിയുടേതാണ്‌. കണ്ടുപിടിച്ചത്‌ പ്രതിപക്ഷമല്ല കേന്ദ്രസര്‍ക്കാരിന്റെ സിഎജി. ഇടപാടിലെ ക്രമക്കേട്‌ സിഎജി ചൂണ്ടിക്കാട്ടിയപ്പോള്‍ ഇത്രയൊക്കെ വരുമെന്നാരും കണ്ടതല്ല. പിടിച്ചതിനെക്കാള്‍ വലുതാണ്‌ മാളത്തിലെന്ന്‌ പിന്നീടല്ലെ ബോധ്യമായത്‌. പിടിച്ച്‌ നില്‍ക്കാനുള്ള അടവൊക്കെ പൊളിഞ്ഞപ്പോഴാണ്‌ ടെലികോം മന്ത്രി എ.(അഴിമതി) രാജയ്ക്ക്‌ രാജിവയ്ക്കേണ്ടി വന്നത്‌. അതുകൊണ്ടായോ? രാജയുടെ രാജിയോടെ പ്രശ്നങ്ങള്‍ തീരേണ്ടതായിരുന്നു എന്നാണ്‌ കേന്ദ്രമന്ത്രി വയലാര്‍ജിയുടെ വാദം. കുഴപ്പക്കാര്‍ പ്രതിപക്ഷമെന്നും ആക്ഷേപം. സിബിഐ അന്വേഷിക്കുന്നുണ്ട്‌. മൂന്നുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കുമെന്ന്‌ പറയുന്നു. പൂര്‍ണമായും വിശ്വസിക്കാമോ സിബിഐയെ.എണ്‍പതിനായിരം പേജ്‌ രേഖകളുണ്ട്‌. 6000 ഫയലുകള്‍ നോക്കണം. 5000 ടെലിഫോണ്‍ പരിശോധിക്കണം. പണി ഭാരിച്ചതുതന്നെ. സിബിഐയുടെ പെരുമാറ്റത്തില്‍ സുപ്രീംകോടതിപോലും അപാകത കണ്ടുകഴിഞ്ഞു. രാജയേയും വകുപ്പ്‌ സെക്രട്ടറിയേയും എന്തേ ചോദ്യംചെയ്തില്ല എന്ന ചോദ്യത്തിന്‌ ഇനിയും സിബിഐയ്ക്ക്‌ ഉത്തരമില്ല.

പ്രതിപക്ഷം ഒന്നടങ്കം ആവശ്യപ്പെടുന്നത്‌ സ്പെക്ട്രം അഴിമതിയെക്കുറിച്ച്‌ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം വേണമെന്നാണ്‌. എന്നിട്ടുമതി ബാക്കി കാര്യമെന്നാണ്‌ അവരുടെ നിലപാട്‌. സ്പെക്ട്രം കുംഭകോണത്തില്‍ ജെപിസി അന്വേഷണം ആവശ്യപ്പെട്ട്‌ തുടര്‍ച്ചയായി പ്രതിപക്ഷം ഉയര്‍ത്തിയ പ്രതിരോധത്തില്‍ പാര്‍ലമെന്റ്‌ സ്തംഭിച്ചു. ലോക്സഭ സമ്മേളിച്ച ഉടന്‍ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങിയപ്പോള്‍ നടപടികളെല്ലാം മുടങ്ങുന്നു. പാര്‍ലമെന്റ്‌ ചെലവ്‌ ഒരു ദിവസം 7.8 കോടിയാണെത്രെ. 11 ദിവസമായി കൂടി പിരിയുകയാണ്‌. എന്നിട്ടും പ്രധാനമന്ത്രി വാ തുറക്കുന്നില്ല.

നിര്‍ഗുണപരബ്രഹ്മമാണെന്ന്‌ സിംഗ്‌ സ്വയം പ്രഖ്യാപിക്കുകയാണ്‌. കോടിക്കണക്കിന്‌ രൂപയുടെ അഴിമതിക്ക്‌ രാജയുടെ പിന്നില്‍ പ്രധാനമന്ത്രിയുടെ ഓഫീസും ഉള്‍പ്പെട്ടിട്ടുണ്ടെന്ന പ്രതിപക്ഷാരോപണം പ്രധാനമന്ത്രി ഗൗനിക്കുന്നില്ല. പ്രധാനമന്ത്രിയുടെ മൗനം സമ്മതമാണെന്ന്‌ പ്രതിപക്ഷ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

താന്‍ ചെയ്തിട്ടുള്ള എല്ലാ കാര്യങ്ങള്‍ക്കും പ്രധാനമന്ത്രിയുടെ അനുമതി വാങ്ങിയിട്ടുണ്ടെന്ന രാജയുടെ വെളിപ്പെടുത്തല്‍ നിര്‍ണായകമാണ്‌. അഴിമതി ഇടപാടുകളില്‍ പ്രധാനമന്ത്രിക്കും തുല്യപങ്കാളിത്തമുണ്ടെന്ന്‌ വരുന്നത്‌ ഏറ്റവും വലിയ ജനാധിപത്യ സ്ഥാപനത്തിന്‌ കളങ്കം തന്നെയാണ്‌. സുപ്രീംകോടതിയുടെ ഇടപെടല്‍ ക്ഷണിച്ചുവരുത്തിയ പ്രധാനമന്ത്രിയുടെ മൗനം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ സുപ്രീംകോടതിക്ക്‌ ഇത്തരത്തില്‍ ഇടപെടേണ്ടിവന്നത്‌ അസ്വസ്ഥജനകമാണെ്‌. കോണ്‍ഗ്രസ്‌ പ്രധാന മന്ത്രിമാരില്‍ നെഹ്രുവും ശാസ്ത്രിയും മാത്രമാണ്‌ അഴിമതി ആരോപണ വിധേയരാകാത്തവര്‍. നെഹ്രുവിന്റെ മകള്‍ ഇന്ദിരയാണ്‌ അഴിമതി "ദേശസാല്‍ക്കരിച്ചത്‌". ഗുജറാത്തിലും ബീഹാറിലും പഞ്ചാബിലും ഹരിയാനയിലുമെല്ലാം അവരുടെ കാലത്താണ്‌ അഴിമതി ആടിത്തിമിര്‍ത്തത്‌. അധികാര ദുര്‍വിനിയോഗവും അഴിമതിയും മാത്രമല്ല ജനാധിപത്യ ധ്വംസനവും ഇന്ദിരാഗാന്ധിക്ക്‌ അവകാശപ്പെട്ടതാണ്‌. ഇന്ദിരക്കെതിരെ 60 ലക്ഷം രൂപയുടെ തിരിമറിയാണ്‌ ആരോപിക്കപ്പെട്ടിരിക്കുന്നത്‌. ഈ സംഭവത്തിലെ ഇടനിലക്കാരനായ നാഗര്‍വാലയും കേസന്വേഷിച്ച ഉദ്യോഗസ്ഥരും പണം നല്‍കിയ ബാങ്ക്‌ മാനേജരുമെല്ലാം ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുകയായിരുന്നു. തുടര്‍ന്ന്‌ വന്ന പ്രധാനമന്ത്രി രാജീവ്‌ ഗാന്ധി ബോഫോഴ്സ്‌ കുംഭകോണത്തില്‍ സൂത്രധാരനാണെന്ന ആരോപണം ഇനിയും നീങ്ങിയിട്ടില്ല. കേസന്വേഷണം അട്ടിമറിക്കാന്‍ നിരന്തരം ശ്രമിക്കുന്ന വ്യക്തിയാണ്‌ യുപിഎ അധ്യക്ഷ സോണിയ. പി.വി. നരസിംഹറാവുവാകട്ടെ അഴിമതിയുടെ പെരുമഴിയില്‍ ആറാടിയാണ്‌ അരങ്ങൊഴിഞ്ഞത്‌. മന്‍മോഹന്‍സിംഗ്‌ കള്ളനാണെന്ന്‌ ആരും പറഞ്ഞു തുടങ്ങിയിട്ടില്ല. പക്ഷേ അദ്ദേഹത്തിന്റെ ഓഫീസ്‌ ഒന്നടങ്കം സംശയത്തിന്റെ നിഴലില്‍ കഴിയുമ്പോള്‍ "മന്‍മോഹന്‍ കള്ളന്‌ കഞ്ഞി വയ്ക്കുകയാണെന്ന്‌" പറഞ്ഞാല്‍ കുറ്റപ്പെടുത്താനാവില്ല.

2009 ല്‍ പാര്‍ലമെന്റിന്റെ എല്ലാ സമ്മേളനങ്ങളിലും സ്പെക്ട്രം പ്രശ്നത്തില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും മൗനം പാലിച്ചതിന്‌ രാജ്യം ഉത്തരം പ്രതീക്ഷിക്കുന്നത്‌ സ്വാഭാവികമാണ്‌. 2 ജി സ്പെക്ട്രം അഴിമതി രാജയില്‍ മാത്രം ഒതുങ്ങുന്നതല്ലെന്ന്‌ വ്യക്തമാണ്‌. ചെന്നൈയില്‍ അദ്ദേഹത്തിന്‌ പിന്നില്‍ ഒരു 'മഹാരാജയും' ദല്‍ഹിയില്‍ ഒരു 'മഹാറാണിയും' ഉണ്ടെന്ന സംശയം ബലപ്പെടുന്നു.

സ്പെക്ട്രം അഴിമതി ആരോപണത്തെത്തുടര്‍ന്ന്‌ രാജിവെച്ച മന്ത്രി രാജയെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ മന്‍മോഹന്‍സിംഗിന്റെ അനുമതി തേടി ജനതാപാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്മണ്യംസ്വാമി നല്‍കിയ അപേക്ഷ പ്രധാനമന്ത്രിയുടെ ഓഫീസില്‍ 16 മാസം കെട്ടിക്കിടന്നു എന്നു പറഞ്ഞാല്‍ അത്‌ നിസ്സാരകാര്യമാണോ ? രാജ്യത്ത്‌ ഇല അനങ്ങിയാല്‍ അപ്പപ്പോള്‍ അറിയാനുള്ള ആധുനിക സംവിധാനങ്ങളെല്ലാം പ്രധാനമന്ത്രിയുടെ ഓഫീസിനുണ്ട്‌. എന്നിട്ടും രാജയുടെ ഇടിവെട്ടിക്കൊള്ള അറിഞ്ഞില്ലെന്ന്‌ പറയാനാകുമോ ? രാജ മന്ത്രിയായിരുന്നപ്പോള്‍ ടെലികോം സെക്രട്ടറിയായിരുന്ന പി.ജെ. തോമസിനെ മുഖ്യ വിജിലന്‍സ്‌ കമ്മീഷണറാക്കിയത്‌ നിര്‍ദോഷമായ നടപടിയാണോ? തോമസിന്റെ നിയമനത്തെ പ്രതിപക്ഷനേതാവ്‌ സുഷമ സ്വരാജ്‌ എതിര്‍ത്തതാണ്‌. പക്ഷെ ഗൗനിച്ചില്ല.കേരളത്തില്‍ സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ്‌ വകുപ്പില്‍ സെക്രട്ടറിയായിരിക്കെയാണ്‌ പി.ജെ. തോമസ്‌ പാമോലിന്‍ കുംഭകോണത്തില്‍ പ്രതിയാവുന്നത്‌. ഈ നിയമനവും ചട്ടവിരുദ്ധമായിരുന്നു. ഇയാളെ ടെലികോം സെക്രട്ടറിയാക്കിയതും അഴിമതി പൂഴ്ത്തിവെക്കാനായിരുന്നുവെന്ന്‌ വ്യക്തമാണ്‌. 2 ജി സ്പെക്ട്രം കേസില്‍ സിഎജിയോട്‌ സഹകരിക്കാന്‍ മുഖ്യ ടെലികോം സെക്രട്ടറിയായിരുന്ന തോമസ്‌ തയ്യാറായില്ലെന്ന ആരോപണവും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരിക്കുകയാണ്‌.

സ്പെക്ട്രം കുംഭകോണത്തിലെ ഇടനിലക്കാരിയുമായി മാധ്യമ മേലാളരുടെ വഴിവിട്ട ബന്ധവും പുറത്തുവന്നിരിക്കുന്നു. എന്‍ഡിടിവിയുടെയും ഹിന്ദുസ്ഥാന്‍ ടൈംസിന്റെയും തലപ്പത്തുള്ള മാധ്യമ പ്രവര്‍ത്തകര്‍ കേന്ദ്രമന്ത്രിമാരെ നിശ്ചയിക്കുന്നതിനും നീക്കുന്നതിനും ശുപാര്‍ശക്കാരായിരുന്നു എന്നതാണ്‌ പുറത്തുവന്നിരിക്കുന്നത്‌. പത്രപ്രവര്‍ത്തനം പുണ്യകര്‍മമാണെന്ന്‌ കരുതപ്പെടുന്നതാണ്‌. അവിടെയും കരിങ്കാലികളാണ്‌ കിരീടധാരികളാകുന്നത്‌. ഇത്‌ ജനാധിപത്യത്തെ ക്ഷീണിപ്പിക്കും. മാധ്യമങ്ങളുടെ വിശ്വാസ്യതയെ കളങ്കപ്പെടുത്തും. ഏത്‌ വ്യവസായത്തിനും ഇടനിലക്കാരുണ്ടാകും.ഇതൊക്കെ കണ്ട്‌ രക്തം തിളക്കാത്തവരാണ്‌ രാജ്യത്തിന്റെ ശാപം.

നാം ആര്‍ക്കു വോട്ടു ചെയ്യണം ... എന്തിനു വോട്ടു ചെയ്യണം

ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയാണ്‌ ബിജെപി. ആറുസംസ്ഥാനങ്ങള്‍ സ്വന്തമായി ഭരിക്കുന്നു. മൂന്നിടത്ത്‌ കൂട്ടുകക്ഷിഭരണത്തിലാണ്‌. ആറിടത്ത്‌ മുഖ്യപ്രതിപക്ഷം ബിജെപിയാണ്‌. ലോകസഭയിലും രാജ്യസഭയിലും പ്രതിപക്ഷനേതൃത്വം ബിജെപിക്കാണ്‌. കേന്ദ്രഭരണത്തെ നയിക്കുന്ന കോണ്‍ഗ്രസ്സിനു പോലും ഇത്രവ്യാപകമായ ശക്തിയും സ്വാധീനവുമില്ല.

കന്യാകുമാരി മുതല്‍ കാശ്മീര്‍വരെയും കല്‍ക്കത്ത മുതല്‍ കച്ച്‌ വരെയും വിജയിക്കാന്‍ ബിജെപിക്ക്‌ കഴിയുന്നു. കര അതിരിടുന്ന കേരളത്തിന്റെ മൂന്നുഅയല്‍ഭാഗവും ബിജെപി ജയിക്കുന്നു. കന്യാകുമാരി ജില്ലയിലും കോയമ്പത്തൂരിലും മാത്രമല്ല കര്‍ണാടകത്തില്‍ മടിക്കേരിയിലും മംഗലാപുരത്തും ബിജെപി വിജയിക്കുന്നു.

കര്‍ണാടകത്തില്‍ ബിജെപിക്ക്‌ സ്വന്തമായി ഭരിക്കാമെങ്കില്‍ കേന്ദ്രഭരണത്തിലെത്താമെങ്കില്‍ കേരളത്തില്‍ എന്തുകൊണ്ട്‌ ബിജെപിയെ വിജയിപ്പിച്ചുകൂടാ എന്നചോദ്യം ഇത്തവണ വോട്ടര്‍മാരില്‍ സജീവമാണ്‌. കേരളം പിന്നിട്ട അരനൂറ്റാണ്ടുകാലത്തെ അനുഭവം തന്നെയാണ്‌ ഇത്തരമൊരു ചോദ്യം ഉയര്‍ത്താന്‍ കാരണം.

കേരളം സമസ്ത മേഖലകളിലും പരാജയം ഏറ്റുവാങ്ങേണ്ടിവന്ന കുറ്റത്തിന്‌ സി.പി.എം., കോണ്‍ഗ്രസ്‌ കക്ഷികള്‍ പ്രതിക്കൂട്ടിലടയ്ക്കപ്പെടേണ്ടതാണ്‌. അഴിമതിക്കും സ്വജനപക്ഷപാതത്തിനും,മൂല്യശോഷണം വന്ന രാജനൈതിക രംഗത്തിനുമെല്ലാം ഉത്തരവാദികള്‍ ഇടത്‌-വലത്‌ മുന്നണികളാണ്‌. 65000 കോടിരൂപയുടെ കടബാധ്യതയുള്ള കേരളം, ക്രൈം നിരക്കിലും തെരഞ്ഞെടുപ്പ്‌ അതിക്രമങ്ങള്‍, സ്ത്രീപീഡനകേസ്സുകള്‍, ആത്മഹത്യാ നിരക്ക്‌, മദ്യത്തിന്റെ ഉപഭോഗനിരക്ക്‌ എന്നിവയിലും മറ്റ്‌ സംസ്ഥാനങ്ങളേക്കാള്‍ മുന്‍പന്തിയിലാണ്‌ രാഷ്ട്രീയ കൊലപാതകങ്ങളില്‍ നൂറുകണക്കിന്‌ വിലപ്പെട്ട ജീവിതങ്ങള്‍ ഹോമിച്ച കേരളമിപ്പോള്‍ നിയമവാഴ്ചയുടെ മരണമണി മുഴങ്ങുന്ന അവസ്ഥയിലെത്തിയിരിക്കുന്നു! വളരുന്നത്‌ ബഹുമുഖ മാഫിയകള്‍ മാത്രം.

നിലനില്‍പിനായി ജാതി-മത-വര്‍ഗ്ഗീയ പ്രീണനങ്ങള്‍ നടത്താന്‍ ഇരുമുന്നണികളും അന്യോന്യം മത്സരിക്കുകയാണ്‌. പ്രവര്‍ത്തനപരിചയത്തേക്കാളും നേതൃയോഗ്യതയെക്കാളും തെരഞ്ഞെടുപ്പില്‍ സീറ്റ്‌ കിട്ടാന്‍ ജാതി-മത-വര്‍ഗ്ഗീയ�ക്തികളുടെ ശുപാര്‍ശയും ക്ലിയറന്‍സുമാണ്‌ യു.ഡി.എഫ്‌-എല്‍.ഡി.എഫ്‌ മുന്നണികള്‍ക്ക്‌ അഭികാമ്യം. പുതിയ സ്കൂളുകള്‍ അനുവദിക്കുന്നതിലും, ആദിവാസി ഭൂമി തിരിച്ചുനല്‍കുന്ന പ്രശ്നത്തിലും മുന്നണി രാഷ്ട്രീയക്കാരുടെ അവസരവാദ സമീപനം കേരളം കാണുകയാണ്‌. മുന്‍ യു.ഡി.എഫ്‌ ഗവണ്‍മെന്റിലെ നാലു മന്ത്രിമാര്‍ അഴിമതിയുടെ പേരില്‍ വിജിലന്‍സ്‌ കേസില്‍ പ്രതികളാണ്‌. എല്‍.ഡി.എഫി-ലെ അരഡസന്‍ മന്ത്രിമാര്‍ക്കെതിരെ കടുത്ത അഴിമതി ആരോപണങ്ങള്‍ നിലനില്‍ക്കുന്നു. ജനദ്രോഹികളുടെ വക്രമായ സഞ്ചാരപഥം ഇനിയും അനുവദിക്കണമോ? ചിന്തിക്കേണ്ടത്‌ ജനങ്ങളാണ്‌.

അനുകൂലമായ ഭൂപ്രകൃതിയും, കാലാവസ്ഥയും, മനുഷ്യശേഷിയുമുണ്ടായിട്ടും കേരളം അനുദിനം തളരുകയാണ്‌. മാറി മാറി ഭരിച്ച മുന്നണിക്കാരില്‍ നിന്നും മലയാളിക്ക്‌ വരവുകോളത്തില്‍ യാതൊന്നും കിട്ടിയിട്ടില്ല. എന്നാല്‍ ഒരുപാട്‌ നഷ്ടങ്ങള്‍ പേറേണ്ടിവന്നിരിക്കുന്നു. വികസനത്തിന്‌ തെളിവാകേണ്ടത്‌ വാക്കുകളല്ല, അനുഭവമാണ്‌! തലച്ചോറ്‌ മുന്നണിക്കാര്‍ക്ക്‌, പണയം വച്ചവരല്ല കേരളീയര്‍ എന്ന്‌ തെളിയിക്കേണ്ട മുഹൂര്‍ത്തങ്ങള്‍ പാഴാക്കിക്കൂടാ.

അരനൂറ്റാണ്ടു കാലത്തെ ഇടത്‌-വലത്‌ മുന്നണിഭരണം നിസ്സഹായരും നിരാലംബരുമാക്കിയ കേരളജനതയ്ക്ക്‌ മോചിതരാകാനും വികസനം ഉറപ്പുവരുത്താനുമുള്ള അസുലഭ സന്ദര്‍ഭമാണ്‌ സമാഗതമാകുന്നത്‌. വികസനം പടിയിറങ്ങിയ കേരളമിപ്പോള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുകയാണ്‌.

സമഗ്രവികസനത്തിനുള്ള ജനങ്ങളുടെ അവകാശം നിഷേധിക്കപ്പെട്ട കുറ്റത്തിന്‌ പ്രതിക്കൂട്ടിലടയ്ക്കപ്പെടേണ്ടവരാണ്‌ യു.ഡി.എഫ്‌, എല്‍.ഡി.എഫ്‌ മുന്നണികള്‍. കേരളം നേരിടുന്ന ഗുരുതരമായ ഈ പ്രതിസന്ധിക്ക്‌ പരിഹാരം നിര്‍ദ്ദേശിക്കാന്‍പോലും ഇരുമുന്നണികള്‍ക്കും താല്‍പര്യമില്ല. പരസ്പരം പഴി ചാരി, മാറി മാറി ഭരണത്തില്‍ വന്ന്‌ അധികാരത്തിന്റെ ഫലമനുഭവിക്കുക മാത്രമാണ്‌ ഇവരുടെ ലക്ഷ്യം.

സി.പി.എം -കോണ്‍ഗ്രസ്സ്‌ കൈകോര്‍ത്തിരുന്ന അവസരവാദസഖ്യം ഇന്ത്യന്‍ രാഷ്ട്രീയത്തെ കടുത്ത വെല്ലുവിളിയിലാക്കി. സോണിയ-സുര്‍ജിത്‌ അച്ചുതണ്ട്‌ രാജ്യതാല്‍പര്യങ്ങളെ ഹനിച്ചുകൊണ്ട്‌ മുന്നേറിയതിന്റെ ദുരന്തമാണ്‌ ഇന്നനുഭവിക്കുന്നത്‌.

പരമോന്നത നീതിപീഠത്തെ നിയന്ത്രിച്ചവരെപ്പോലും അഴിമതിയുടെ പുഴുനുരയുന്ന ചാലിലേക്ക്‌ തള്ളിയിടുന്ന സാഹചര്യം കോണ്‍ഗ്രസ്സിനുണ്ടാക്കിക്കൊടുത്തത്‌ ഇടത്‌ പക്ഷമാണ്‌. ഇടത്‌ പക്ഷം പിന്തുണച്ചില്ലായിരുന്നെങ്കില്‍ കോണ്‍ഗ്രസ്‌ അകപ്പെട്ട പടുകുഴിയില്‍ നിന്നും കരകയറാന്‍ കഴിയുമായിരുന്നില്ല. ഇനിയും ആ അവിഹിത ബാന്ധവം ആവര്‍ത്തിക്കില്ലെന്നുറപ്പു പറയാനാകില്ല. കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ഒരേ കള്ളനാണയത്തിന്റെ ഇരുപുറവുമാണ്‌. അവരെ വിശ്വസിച്ച്‌ മുന്നോട്ടുപോകാനാണ്‌ ഇനിയും ഭാവമെങ്കില്‍ അറവുകാരന്റെ കത്തിക്കുമുന്‍പില്‍ കഴുത്ത്‌ നീട്ടിക്കൊടുക്കുന്നതിന്‌ തുല്യമാണത്‌. പിന്നെന്താണ്‌ പോംവഴി എന്ന്‌ ചിന്തിക്കുന്നവരും ചോദിക്കുന്നവരുമുണ്ട്‌? ചെകുത്താനും കടലിനും ഇടയില്‍ നിന്ന്‌ എങ്ങനെ രക്ഷപ്പെടുമെന്ന്‌ ആലോചിക്കുന്നവര്‍ കണ്ണുതുറന്നാല്‍ വഴികാണും.

സമീപകാലത്ത്‌ ഏറെ പരിചിതമായ പേരാണഗുജറാത്തും കര്‍ണ്ണാടകയും. ഗുജറാത്തിലെന്ത്നടക്കുന്നു എന്ന്‌ ആകാംക്ഷയോടെ ചോദിക്കുന്നവരുണ്ട്‌. കര്‍ണ്ണാടകത്തെക്കുറിച്ചും അങ്ങിനെതന്നെ. ആകെ അലമ്പാണെന്ന്‌ ഗുജറാത്തിനും കര്‍ണ്ണാടകത്തിനും പുറത്തുള്ളവര്‍ പ്രചരിപ്പിക്കുമ്പോള്‍ തന്നാട്ടുകാര്‍ അതിന്‌ ഉത്തരം നല്‍കിയിരിക്കുന്നു. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പുകളിലൂടെ ഗുജറാത്തില്‍ വിശ്വസിക്കാന്‍ കൊള്ളാവുന്ന ഒരേഒരു പാര്‍ട്ടി ബിജെപിയാണെന്ന്‌ കഴിഞ്ഞവര്‍ഷമാണ്‌ ജനങ്ങള്‍ വ്യക്തമാക്കിയത്‌. ഈ വര്‍ഷം കര്‍ണ്ണാടകയില്‍ നിന്നും സമാനമായ വിധി വന്നിരിക്കുന്നു. പുറം നാട്ടുകാരെന്ത്‌ പറഞ്ഞാലും ജനങ്ങള്‍ ബി.ജെ.പിക്കൊപ്പമാണെന്ന്‌ ഒരേ സ്വരത്തിലാണ്‌ പറഞ്ഞിരിക്കുന്നത്‌. എന്ത്‌ കൊണ്ടാണിത്‌? വാക്കും പ്രവൃത്തിയും തമ്മില്‍ പൊരുത്തമുള്ള കക്ഷിയാണെന്ന്‌ ബി.ജെ.പി തെളിയിച്ചിരിക്കുന്നു. ജനങ്ങളുടെ ആശയും ആവശ്യവും കണ്ടറിഞ്ഞ്‌ പ്രവര്‍ത്തിക്കാന്‍ ഭരണകൂടത്തിന്‌ സാധിക്കുന്നു. ന്യായവിലക്ക്‌ നിത്യോപയോഗസാധനങ്ങള്‍ നല്‍കാന്‍ കഴിയുന്നു. കുടിവെള്ളം കിട്ടാക്കനിയായിരുന്നിടത്ത്‌ ആ സ്ഥിതിമാറി. കൃഷിക്കും കര്‍ഷകര്‍ക്കും പ്രോത്സാഹനം നല്‍കാന്‍ വിവിധ പദ്ധതികള്‍. സ്ത്രീകളേയും സമൂഹത്തിന്റെ അടിത്തട്ടില്‍ കഴിയുന്ന കാലങ്ങളായി അവശതയും അവഗണനയും അനുഭവിക്കുന്ന ജനങ്ങള്‍ക്ക്‌ ഒരു കൈത്താങ്ങ്‌ നല്‍കാന്‍ സര്‍ക്കാര്‍ ശ്രദ്ധവയ്ക്കുന്നു. നക്ഷത്രബംഗ്ലാവ്‌ വേണ്ട രാത്രിയില്‍ ആകാശത്തെ നക്ഷത്രത്തെ നോക്കി കിടന്നുറങ്ങേണ്ട ഗതികേട്മാറ്റി കൊച്ചുകൂരയെങ്കിലും നിര്‍മ്മിച്ചുനല്‍കാന്‍ കഴിയുന്ന സര്‍ക്കാറിനെ മാറോടണക്കാന്‍ ജനങ്ങള്‍ തയ്യാറാണ്‌. അതാണ്‌ ആരോപണങ്ങളുടെ ശരവര്‍ഷങ്ങളില്‍ക്കിടയിലും ഒരു പോറലുമേല്‍ക്കാതെ ബി.ജെ.പി സര്‍ക്കാറുകളെ ജനങ്ങള്‍ സംരക്ഷിക്കുന്നത്‌. ഇത്‌ അവിടെ മാത്രം ഒതുക്കി നിര്‍ത്തണോ? തീരുമാനിക്കേണ്ടത്‌ ജനങ്ങളാണ്‌.

കേരളം ഇന്നാവശ്യപ്പെടുന്നത്‌ കാഴ്ചപ്പാടും ഇഛാശക്തിയുമുള്ള നേതൃത്വത്തെയാണ്‌. ദശാബ്ദങ്ങളായി മുന്നണികളുടെ വളച്ചുകെട്ടില്‍ വളര്‍ന്ന പൊയ്ക്കാലികള്‍ കേരളത്തിന്റെ രക്ഷയ്ക്ക്‌ പര്യാപതമല്ലെന്ന്‌ തെളിയിച്ചുകഴിഞ്ഞു. കാലഘട്ടത്തിന്റെ വിളികേള്‍ക്കാനും കാലാനുസൃതമായി പ്രവര്‍ത്തിക്കാനും കഴിവും കാര്യശേഷിയുമുള്ള പുത്തന്‍ തലമുറയേയും ആശയങ്ങളേയും വരവേല്‍ക്കാന്‍ ഇനി മടിച്ചുനിന്നുകൂടാ.

ഇന്നലെകളുടെ തിന്മകളെ ഇന്നത്തെ ആചാരമാക്കി കാണാന്‍ നമുക്കാവില്ല. സാഹചര്യങ്ങള്‍ സാന്ത്വനം നല്‍കുന്നതല്ല. രാജ്യമാകെ കലാപം സൃഷ്ടിക്കാന്‍ പരിശീലനം നേടി പടക്കോപ്പുകളുമായി പഴുത്‌ തേടിനടക്കുന്നവരുടെ പറുദീസയായി കേരളം മാറിക്കഴിഞ്ഞു. ഇതിനെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ അവഗണിക്കാന്‍ മുഖ്യധാരാരാഷ്ട്രീയപാര്‍ട്ടികളെ നിര്‍ബന്ധിരാക്കിയത്‌ അവരുടെ സങ്കുചിത രാഷ്ട്രീയതാല്‍പര്യങ്ങളാണ്‌. വര്‍ഗീയതയുടെ പര്യായമായി കേരളരാഷ്ട്രീയത്തില്‍ മുസ്ലീംലീഗ്‌ മാത്രമാണിന്നലെകളിലെങ്കില്‍ ഇന്നത്തെ സ്ഥിതി പാടേ മാറി. ഒരുപാട്‌ ശൂര്‍പണഖമാരും പൂതനമാരും അരങ്ങുവാഴുന്ന സംസ്ഥാനമായി കേരളം മാറി. അതിനെ തടയാനും തകര്‍ക്കാനും കഴിയുന്നത്‌ പൗരുഷമുള്ള പാര�‍ട്ടിയായ ബി.ജെ.പി മാത്രമാണെന്നാണ്‌ പരക്കെ വിലയിരുത്തന്നത്‌.

കേരളം ബി.ജെ.പിക്ക്‌ ഒരു ബാലികേറാമലയല്ല. തദ്ദേശസ്ഥാപനങ്ങളില്‍ ജയിക്കാനും ഭരിക്കാനും കഴിയുമെന്ന്‌ തെളിയിച്ചെങ്കില്‍ നിയമസഭയിലെത്താനും, നിര്‍ണായക ശക്തിയായി മാറാനും നിഷ്പ്രയാസം കഴിയും. താമര ചിഹ്നത്തില്‍ വോട്ടുചെയ്യുന്നതിനോട്‌ എതിര്‍പ്പോ അലര്‍ജിയോ മലയാളികള്‍ക്കില്ല. തിരുവനന്തപുരത്ത്‌ ഒ.രാജഗോപാല്‍ പാര്‍ലമെന്റ്‌ മണ്ഡലത്തില്‍ മത്സരിച്ചപ്പോള്‍ മൂന്ന്‌ നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തിക്കാന്‍ വോട്ടര്‍മാര്‍ക്ക്‌ മടിയുണ്ടായിരുന്നില്ല. ഇന്നലെകള്‍ ബിജെപി വിരുദ്ധ മനോഭാവം പുലര്‍ത്തിയവര്‍ക്ക്‌ പോലും ഇന്ന്‌ മനസ്സ്‌ മാറുന്നുവെങ്കില്‍ അത്‌ നാളെയുടെ സൂചനയാണ്‌.

മഹത്തായ സേവന പാരമ്പര്യത്തിന്റെയും ത്യാഗസുരഭിലതയുടെയും സുദീര്‍ഘവും സവിശേഷവുമായ ചരിത്രം ബിജെപിക്കുണ്ട്‌. അതിന്റെ നയങ്ങളും പരിപാടികളും പദ്ധതികളും സാക്ഷാത്ക്കരിക്കുന്നതിനായി പതറാത്ത കാലടികളുമായി മുന്നോട്ടു പോകുമ്പോള്‍ ഏതാണ്ടെല്ലായ്പ്പോഴും ജനങ്ങള്‍ അളവറ്റ സ്നേഹവിശ്വാസങ്ങള്‍ അര്‍പ്പിച്ചിട്ടുണ്ട്‌. ബിജെപിയുടെലക്ഷ്യം ദുര്‍ബല വിഭാഗങ്ങളുടെയും നിര്‍ധനരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും ഉന്നമനമാണ്‌. പട്ടിണിക്ക്‌ ജാതിയോ മതമോ ഇല്ല. ആരോടും പ്രീണമില്ലാതെ എല്ലാവരെയും തുല്യരായി കാണാനും തുല്യനീതി ഉറപ്പാക്കാനും ബിജെപി പ്രതിജ്ഞാബദ്ധമാണ്‌. മതം നോക്കിയല്ല മനുഷ്യനെ നോക്കിയാണ്‌ ആനുകൂല്യങ്ങള്‍ നിശ്ചയിക്കേണ്ടത്‌. അര്‍ഹിക്കുന്ന മനുഷ്യന്റെ മതം നോക്കുന്നതാണ്‌ പാതകം. ഭാരതീയ ചിന്തകളുടെയും കര്‍മ്മ മാര്‍ഗ്ഗങ്ങളുടെയും സാരമുള്‍ക്കൊണ്ട മഹാരഥന്മാര്‍ വഴികാട്ടുന്ന പ്രസ്ഥാനത്തിന്‌ വിഭാഗീയ ചിന്താഗതികളെയും വിഘടനവാദങ്ങളെയും അനുകൂലിക്കാനോ അംഗീകരിക്കാനോ കഴിയില്ല. അത്തരമൊരു ചിന്താധാരയുടെ അഭാവമാണ്‌ കേരളത്തിന്റെ അപചയത്തിന്റെ മുഖ്യകാരണം. ഏതെങ്കിലും മുന്നണിയുടെ ഭാഗമാകാനല്ല ജനങ്ങളോടൊപ്പം ആശയങ്ങള്‍ അടിപതറാതെ നില്‍ക്കാനാണ്‌ ബിജെപി ആഗ്രഹിക്കുന്നത്‌. മുന്നണികള്‍ നടുവൊടിച്ച കേരളത്തെ നിവര്‍ന്ന്‌ നില്‍ക്കാന്‍ പ്രാപ്തമാക്കണം. പതിറ്റാണ്ടുകളായി മുന്നണികള്‍ മത്സരിച്ച്‌ മലീമസമാക്കിയ ഈ ചേറ്റുകുണ്ടിലെ കൂരിരുള്‍ നീക്കാന്‍ പുതിയൊരു സൂര്യോദയം അകലെയല്ല. അത്‌ നറുമണം പരത്തുന്ന താമര വിരിയിക്കുമെന്നാകും

അരുന്ധതി റോയിയുടെ കുഴലൂത്ത്‌

അരുന്ധതി റോയിയുടെ കുഴലൂത്ത്‌
ജമ്മുകാശ്മീര്‍ ഒരിക്കലും ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരുന്നില്ലെന്നത്‌ ചരിത്രസത്യമാണ്‌. കേന്ദ്ര സര്‍ക്കാര്‍ ഈ വസ്തുത അംഗീകരിക്കണം." എഴുത്തുകാരിയായ അരുനധ്തി റോയി വിഘടനവാദത്തെ പിന്താങ്ങിക്കൊണ്ട്‌ അഭിപ്രായപ്പെട്ടതായി വായിച്ചു. ഇന്ത്യ ബ്രിട്ടീഷുകാരില്‍നിന്നും സ്വാതന്ത്ര്യം നേടിയശേഷം സാമ്രാജ്യത്വശക്തിയായി മാറിക്കൊണ്ടിരിക്കുകയാണെന്നും അവര്‍ ആരോപിക്കുന്നു.

ജമ്മുകാശ്മീരിലെ വിഘടനവാദത്തെ പിന്തുണക്കുന്ന ശക്തികളെ നോക്കുകുത്തി കണക്കെ കാണുന്ന കേന്ദ്രസര്‍ക്കാരിന്റെ മൗനാനുവാദമാണ്‌ അരുന്ധതിറോയിക്ക്‌ നിരന്തരം ഇത്തരം ഒരു പ്രസ്താവനയിറക്കാന്‍ പ്രേരകമാകുന്നത്‌. ഇവരുടെ അഭിപ്രായം കണക്കിലെടുക്കുന്നതിന്‌ മുമ്പ്‌ വിഭജനകാലഘട്ടത്തിലെ ഇന്ത്യന്‍ ചരിത്ര പശ്ചാത്തലം പരിശോധിക്കേണ്ടതുണ്ട്‌.

ഇന്ത്യന്‍ യൂണിയനില്‍ ലയിക്കാന്‍ വിസമ്മതിച്ച ഹൈദരാബാദ്‌, കാശ്മീര്‍, ജുഗനഢ്‌ എന്നിവയെല്ലാംതന്നെ അന്ന്‌ മുസ്ലീംലീഗ്‌ ആവശ്യപ്പെട്ട പാക്കിസ്ഥാനില്‍പ്പെടുന്നതായിരുന്നില്ല. കാശ്മീര്‍ ഭരിച്ചിരുന്ന ഹരിസിംഗ്‌ രാജാവ്‌, പാക്കിസ്ഥാനിലും ഇന്ത്യയിലും ചേരാതെ നില്‍ക്കാനായിരുന്നു താല്‍പര്യപ്പെട്ടത്‌. പക്ഷേ കാശ്മീരില്‍ ഷേക്ക്‌ അബ്ദുള്ളയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന നാഷണല്‍ കോണ്‍ഫറന്‍സും സ്വയംഭരണത്തിനുവേണ്ടി വാദിച്ചിരുന്നെങ്കിലും, വിഭജനം ആസന്നമായപ്പോള്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിക്കാനാണ്‌ താല്‍പര്യപ്പെട്ടത്‌.

വിഭജനത്തിന്റെ സന്നിഗ്ധഘട്ടത്തില്‍ പാക്‌ സൈനികോദ്യോഗസ്ഥരുടെ പിന്തുണയോടെ പത്താന്‍ ഗോത്രവര്‍ഗക്കാര്‍ കാശ്മീര്‍ ആക്രമിച്ചപ്പോള്‍ രാജാവ്‌ ഇന്ത്യയുടെ സഹായം തേടുകയും 1947 ഒക്ടോബര്‍ 26 ന്‌ കാശ്മീരിനെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിച്ചുകൊണ്ടുള്ള സമ്മതപത്രത്തില്‍ രാജാവ്‌ ഒപ്പിടുകയും ചെയ്തതാണ്‌ ചരിത്രം. അപ്പോഴേക്കും കാശ്മീരിന്റെ മൂന്നിലൊരു ഭാഗം പാക്‌ നുഴഞ്ഞുകയറ്റക്കാര്‍ കൈവശപ്പെടുത്തുകയും ചെയ്തിരുന്നു. ഇതാണ്‌ ഇപ്പോഴത്തെ പാക്കധീന കാശ്മീര്‍.

ഇന്ത്യ, ഷേക്ക്‌ അബ്ദുള്ളയെ കാശ്മീരിലെ ഭരണത്തലവനാക്കുകയും ഇന്ത്യന്‍ സൈന്യം കാശ്മീരില്‍ പ്രവേശിക്കുകയും ശ്രീനഗര്‍ മോചിപ്പിക്കുകയും ചെയ്തു. പ്രശ്നം ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിക്ക്‌ വിട്ടെങ്കിലും കടന്നുകയറ്റം നടത്തിയത്‌ പാക്കിസ്ഥാനാണെന്നുള്ള കാര്യം മുഖവിലക്കെടുക്കാതെ രക്ഷാസമിതി വെടിനിര്‍ത്തലിന്‌ നിര്‍ദ്ദേശിച്ചു. അപ്പോള്‍ ഇരുരാജ്യങ്ങളുടെയും കൈവശത്തിലിരുന്ന ഭൂപ്രദേശങ്ങളെ അവലംബിച്ചുകൊണ്ട്‌ നിയന്ത്രണരേഖ നിശ്ചയിക്കുകയും ചെയ്തു. പാക്കിസ്ഥാന്‍ കയ്യേറിയ സ്ഥലം ഇന്നല്ലെങ്കില്‍ നാളെ തിരികെ പിടിക്കുമെന്ന അര്‍ത്ഥത്തില്‍ പാക്കധീന കാശ്മീര്‍ ഉള്‍പ്പെട്ട ഭൂപടമാണ്‌ ഇന്ന്‌ ഇന്ത്യയുടേത്‌.

നിയതമായ ചില അന്താരാഷ്ട്ര കീഴ്‌വഴക്കങ്ങള്‍ക്ക്‌ അനുസൃതമായാണ്‌ ജമ്മുകാശ്മീര്‍ ഇന്ത്യന്‍ യൂണിയനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ചരിത്രപരമായി, മധ്യകാലഘട്ടത്തിനുശേഷം ജമ്മുകാശ്മീര്‍ മതസാഹോദര്യത്തിന്റെയും സൂഫി ആശയത്തിന്റെയും സിരാകേന്ദ്രമായിരുന്നു. എന്നാല്‍ 1990 നുശേഷം അഫ്ഗാനിസ്ഥാനില്‍നിന്നും പാക്കധീന കാശ്മീരില്‍നിന്നും നുഴഞ്ഞുകയറിയ മതതീവ്രവാദികള്‍ ജമ്മുകാശ്മീരില്‍ മതസ്പര്‍ധയുടെയും ഇന്ത്യാ വിരുദ്ധ മനോഭാവത്തിന്റെയും വിഷവിത്തുകള്‍ വിതച്ചു. തദ്ദേശീയരായ പണ്ഡിറ്റുകള്‍ മതതീവ്രവാദികളുടെ ഭീഷണിക്ക്‌ വിധേയരാകുകയും ന്യൂദല്‍ഹിയിലേക്കും മറ്റും ചേക്കേറേണ്ട ഗതികേട്‌ ഇവര്‍ക്കുണ്ടാകുകയും ചെയ്തു. സ്വന്തം രാജ്യത്ത്‌ തന്നെ അഭയാര്‍ത്ഥികളായി മാറിയ ഒരു വിഭാഗം ആളുകളുടെ ജീവിക്കാനുള്ള അവകാശത്തെ കാണാതെ പോകുന്ന അരുന്ധതി റോയി ആര്‍ക്കുവേണ്ടിയാണ്‌ കുഴലൂതുന്നത്‌?

മതതീവ്രവാദികളുടെയും കപട പൗരാവകാശ പ്രവര്‍ത്തകരുടെയും പ്രവര്‍ത്തനത്താല്‍ കലുഷിതമായ കാശ്മീരില്‍, ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന ഏതെങ്കിലും മൗലികാവകാശങ്ങള്‍ നിഷേധിച്ചിട്ടുണ്ടോ എന്ന്‌ വിലയിരുത്തണം. അതേ അവസരത്തില്‍ ലീഗ്‌ ആവശ്യപ്പെട്ട പ്രദേശമായിരുന്ന കിഴക്കന്‍ പാക്കിസ്ഥാനെ ദേശീയധാരയില്‍ കൊണ്ടുവരുന്ന കാര്യത്തില്‍ പാക്‌ ദേശീയ ഗവണ്‍മെന്റ്‌ ദയനീയമായി പരാജയപ്പെട്ടു. ജനങ്ങളെ ഒന്നായി കാണാന്‍ കഴിയാതിരുന്ന പശ്ചിമ പാക്കിസ്ഥാന്‍ അതിന്റെ സിരാകേന്ദ്രത്തില്‍നിന്നും കിഴക്കന്‍ പാക്കിസ്ഥാന്‍ വിഘടിച്ചു പോയത്‌ എന്തെന്ന്‌ വിലയിരുത്തിയിട്ടുണ്ടാകുമോ?

സ്വാതന്ത്ര്യാനന്തരം ഇന്ത്യ സാമ്രാജ്യത്വശക്തിയായി മാറിക്കൊണ്ടിരുന്നെങ്കില്‍ 1965 ല്‍ ഇന്ത്യന്‍ പട്ടാളം പിടിച്ചെടുത്ത സ്ഥലം താഷ്കെന്റ്‌ കരാറിലൂടെ പാക്കിസ്ഥാന്‌ തിരിച്ചുകൊടുക്കുമായിരുന്നില്ല. 1971 ല്‍ ബംഗ്ലാദേശ്‌ വിമോചന കാലഘട്ടത്തില്‍ ലക്ഷക്കണക്കിന്‌ അഭയാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക്‌ വരികയുണ്ടായി. ഇതുമൂലം ഇന്ത്യക്ക്‌ വന്‍ സാമ്പത്തികബാധ്യതയുണ്ടായി. സാമ്രാജ്യത്വശക്തിയാകാന്‍ ഇന്ത്യ ശ്രമിച്ചിരുന്നെങ്കില്‍, ഏതെങ്കിലും ഒരു കരാറിലൂടെ ഇന്ത്യക്ക്‌ ബംഗ്ലാദേശിനുമേല്‍ അന്നേ ഒരു മേല്‍ക്കൈ നേടാമായിരുന്നു.

അതുപോലെ ശ്രീലങ്കയുടെ വടക്കന്‍ പ്രദേശങ്ങളില്‍ നിവസിക്കുന്നത്‌ തമിഴ്‌ വംശജരാണ്‌. അവരുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട്‌, ശ്രീലങ്കയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെട്ട്‌ ഒരു വലിയ രാജ്യമായ ഇന്ത്യക്ക്‌ പല ഘട്ടങ്ങളിലും അധീശത്വം പുലര്‍ത്താമായിരുന്നു.

ശ്രീബുദ്ധന്റെയും ജൈനമഹാവീരന്റെയും മഹാത്മാഗാന്ധിയുടെയും ആശയങ്ങള്‍ പിന്തുടരുന്ന ഇന്ത്യയെ സാമ്രാജ്യത്വശക്തിയായി കാണുന്ന അരുന്ധതി റോയി ഏതോ കുബുദ്ധികളുടെ പ്രേരണയാല്‍ ജല്‍പനങ്ങള്‍ നടത്തുകയാണ്‌.

ഇന്ത്യ, സാമ്രാജ്യത്വശക്തിയായി മാറിക്കൊണ്ടിരിക്കുകയാണെന്ന്‌ പ്രഖ്യാപിക്കുന്ന അരുന്ധതി റോയി, "കമ്മ്യൂണിസം" എന്ന പേര്‌ മുമ്പിലുള്ളതുകൊണ്ട്‌, 'ചൈന' അതിരുകള്‍ വിസ്തൃതപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക്‌ നേരെ കണ്ണടയ്ക്കുന്നു. മുമ്പേതന്നെ ഒരു സ്വയംഭരണ പ്രദേശമായിരുന്ന 'ലാമകളുടെ തിബത്ത്‌' 1950 ല്‍ ചൈനയുടെ കടന്നുകയറ്റത്തിനും 1959 ല്‍ ചെമ്പടയുടെ അടിച്ചമര്‍ത്തലിനും വിധേയമായത്‌. മാത്രവുമല്ല, ഒരിക്കലും ചൈനയുടെ ഭാഗമാകാതിരുന്ന അരുണാചല്‍ പ്രദേശിലും കൂടി കമ്മ്യൂണിസ്റ്റ്‌ ചൈന അവകാശവാദമുന്നയിക്കുന്നു. അരുണാചല്‍ പ്രദേശ്‌ ഉള്‍പ്പെട്ട ചൈനീസ്‌ ഭൂപടം അവര്‍ നിര്‍മിച്ചുകഴിഞ്ഞു.

ആയിരക്കണക്കിന്‌ ഇന്ത്യന്‍ പട്ടാളക്കാരുടെ ജീവിതം കാശ്മീരിലെ മഞ്ഞുമലകളില്‍വെച്ച്‌ ഹോമിക്കപ്പെടുന്നു. സൈനികരുടെയും അര്‍ധസൈനികരുടെയും ജീവന്‍ മതതീവ്രവാദികളുടെ കൈകളാല്‍ ഹോമിക്കപ്പെടുമ്പോള്‍, ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കിയിട്ടുള്ള ജീവിക്കാനുള്ള അവകാശം രാജ്യത്തെ സംരക്ഷിച്ചു നിര്‍ത്തുന്നവര്‍ക്ക്‌ ഇല്ലെന്നാണോ അരുന്ധതി റോയി പറയുന്നത്‌!

അരുന്ധതിറോയിയുടെ പിച്ചും പേയും കേട്ട്‌ അനങ്ങാപ്പാറ നയം സ്വീകരിച്ചിരിക്കുന്ന ഇന്ത്യ, ഈ മേഖലയില്‍നിന്നും സൈനികരുടെ പിന്മാറ്റം ഭാവിയില്‍ ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നതില്‍ എന്ത്‌ അഭിപ്രായമാണ്‌ പറയാനുള്ളതെന്ന്‌ അറിയാന്‍ താല്‍പര്യമുണ്ട്‌.

ജമ്മുകാശ്മീരിന്റെ ചുമതലയുള്ള കരസേനാ മേധാവിക്ക്‌ ചൈന സന്ദര്‍ശനം നിഷേധിച്ചത്‌ ഈയിടെയാണ്‌. പാക്കധീന കാശ്മീരില്‍ ചൈന ഇപ്പോള്‍തന്നെ റോഡ്‌ വെട്ടുകയും സൈന്യത്തെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്‌. ഏകദേശം 3800 ച.കി.മീറ്റര്‍ കാശ്മീരില്‍ ചൈനയുടെ കൈവശമാണെന്ന്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. കൂടാതെ അക്സായിചീന്‍ പ്രദേശവും ചൈനയുടേതാണെന്ന്‌ അവകാശവാദമുന്നയിക്കപ്പെടുന്നു.

അമേരിക്കന്‍ പ്രസിഡന്റ്‌ ഇന്ത്യയിലേക്ക്‌ വന്ന സന്ദര്‍ഭത്തില്‍തന്നെ, അരുന്ധതി റോയിയുടെ പ്രസ്താവന പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ക്ക്‌ കൊണ്ടാടാനുള്ള അവസരം സൃഷ്ടിച്ചു. പ്രശ്നം അന്താരാഷ്ട്രവല്‍ക്കരിക്കാനും അതുവഴി ഇന്ത്യയെ കലുഷിതമാക്കാനുമുള്ള ശ്രമത്തിന്‌ വഴിമരുന്നിടുന്നതിനും മാത്രമേ ഈ ബുദ്ധിജീവിയുടെ പ്രസ്താവന ഉതകുകയുള്ളൂ. ഇന്ത്യന്‍ ഭരണഘടന രാജ്യദ്രോഹ പ്രവര്‍ത്തനത്തിന്‌ നല്‍കുന്ന ശിക്ഷ അരുന്ധതി റോയിയുടെ മേല്‍ പ്രയോഗിക്കേണ്ടതാണ്‌. ഇന്ത്യന്‍ ഭരണകൂടത്തിന്‌ നട്ടെല്ലില്ലാത്തതുകൊണ്ട്‌ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക്‌ അതിരുകളില്ലാതായിരിക്കുന്നു

റസൂല്‍ പൂക്കുട്ടിയെക്കണ്ട്‌ റഹ്മാന്‍ പഠിക്കുമോ?

എ.ആര്‍. റഹ്മാന്‍ ഓരോ ഇന്ത്യക്കാരന്റേയും അഭിമാനമാണ്‌. ഭാരതത്തിന്റെ സംഗീതം റഹ്മാന്റേതാക്കി പാശ്ചാത്യലോകവും "പുരോഗമന മതേതര സംഗീതക്കാരും" മാറ്റിക്കഴിഞ്ഞിരിക്കുന്നു. അള്ളാ രേഖാ റഹ്മാന്‍ എന്ന്‌ സ്വയം പേര്‌ നല്‍കിയ ആര്‍.കെ.ശേഖറിന്റെ ദിലീപ്‌ എന്ന ചെറുപയ്യന്റെ കുട്ടിക്കാലം അദ്ദേഹം പോലും മറന്നു പോയിരിക്കുന്നു എന്ന വാര്‍ത്തയാണ്‌ റഹ്മാനെക്കുറിച്ച്‌ കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്റെ ടൈറ്റില്‍ ഗാനത്തിലൂടെ നാം ശ്രദ്ധിച്ചു പോകുന്നത്‌.

ഭാരതത്തിന്‌ ഓസ്കര്‍ തേടിത്തന്ന എ.ആര്‍.റഹ്മാന്‍ വാഴ്ത്തപ്പെട്ടവന്‍ തന്നെയായിരുന്നു. റഹ്മാന്റെ ജയ്ഹോ ലോക പ്രശസ്തമായി മാറുമ്പോള്‍ ഓരോ ഭാരതീയനും അഭിമാനം കൊണ്ടു. ഓസ്കര്‍ വേദിയില്‍ വെച്ച്‌ റഹ്മാന്‍ പുരസ്കാരമേറ്റുവാങ്ങുമ്പോള്‍ സംഗീതത്തിലെ തന്റെ ഗുരുവായ പിതാവിനെക്കുറിച്ച്‌ ഒരു വാക്കുരിയാടിയില്ല. ദാരിദ്ര്യംകൊണ്ട്‌ പൊറുതിമുട്ടിയപ്പോള്‍ തന്റെ സംഗീത ട്രൂപ്പിലേക്ക്‌ വയലിന്‍ വായിക്കാന്‍ വിളിച്ച ഭാരതത്തിന്റെ മഹാസംഗീത പ്രതിഭയായ ഇളയരാജയെക്കുറിച്ച്‌ 'കമ' എന്നുരിയാടിയില്ല. തന്റെ സംസ്കാരത്തെയോ ഭാരതീയ സംഗീതമാണ്‌ തന്നെ ഒസ്കാറിലെത്തിച്ചതെന്നോ റഹ്മാന്‍ സന്തോഷംകൊണ്ട്‌ പറയാന്‍ മറന്നതാവുമോ? ഒരിക്കലുമല്ല.

ഇവിടെയാണ്‌ റഹ്മാന്റെ 'ജയ്ഹോ' അദ്ദേഹം ഭാരതീയ സംഗീതത്തില്‍നിന്ന്‌ അടിച്ചുമാറ്റിയതാണെന്ന്‌ നാമറിയേണ്ടത്‌. എം.പി. ശങ്കുണ്ണിനായരുടെ ഛത്രവും ചാമരവുമെന്ന ഗ്രന്ഥത്തിലെ വരികള്‍ നമ്മെ ബോധ്യപ്പെടുത്തുന്നത്‌ ജയ്ഹോ റഹ്മാന്റെ സൃഷ്ടിയല്ല എന്നാണ്‌. അത്‌ ഭാരതീയ സംഗീതത്തിന്റെ അടിത്തറയായ സാമവേദത്തില്‍നിന്നുള്ള പുനഃസൃഷ്ടിമാത്രമാണ്‌. ഭാരതീയരുടെ ഏറ്റവും പഴയ ഗാനസാഹിത്യം സാമവേദമാണ്‌.

"ഒരു ഗാനത്തെ പ്രസ്താവം, അഡ്ജെഥം, പ്രതിഹാരം, ഉപദ്രവം, നിധനം എന്നീ അഞ്ച്‌ ഖണ്ഡങ്ങളാക്കുന്നു. പാടാന്‍ ഒരാള്‍ മാത്രമല്ല, സാമവേദത്തിന്‌ നാല്‌ ഋത്വിക്കുകളുണ്ട്‌. "ഹോ"മുഴക്കുന്ന ഉപഗാതാക്കള്‍ വേറെയും ചില ഭാഗം ഒറ്റയ്ക്ക്‌ പാടുന്നു; ചില ഭാഗം കൂട്ടുചേര്‍ന്നാണ്‌ പാടുക. ആവര്‍ത്തിക്കുന്ന ഭാഗങ്ങളുണ്ട്‌. പദങ്ങളെ അവയുടെ നടുവിലും മുറിക്കാം. അക്ഷരക്രമം മാറ്റാം. ഹും, ഓം എന്നും മറ്റും സ്തോഭാക്ഷരങ്ങള്‍ ഇടയില്‍ ചേര്‍ക്കും. ഇങ്ങനെ സാമഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നു." (ഛത്രവും ചാമരവും പേജ്‌ 101
)

ചുരുക്കത്തില്‍ സാമം എന്നാല്‍ പ്രീതിപ്പെടുത്തുന്നത്‌ എന്നാണര്‍ത്ഥം. റഹ്മാന്‍ 'ജയ്ഹോ' എന്ന ഗാനംകൊണ്ട്‌ ഇന്ത്യക്കാരേയും പാശ്ചാത്യരേയും പ്രീതിപ്പെടുത്തിയിരിക്കുന്നു. റഹ്മാന്‍ തൊട്ടതെല്ലാം പൊന്നാക്കുമെന്നായിരുന്നു എല്ലാവരും കരുതിയത്‌.

റഹ്മാന്റെ വളര്‍ച്ചയില്‍ പതറിപ്പോയ ഇളയരാജയുടെ ഗ്രാമ്യസംഗീതം ദക്ഷിണേന്ത്യക്കാരന്റെ സിരകളിലൂടെ നവോന്മേഷം കൈവരിക്കുന്നത്‌ കാലം തെളിയിച്ചുകൊണ്ടിരിക്കുകയാണ്‌.

എ.ആര്‍.റഹ്മാനെന്ന വിഗ്രഹവും ഉടയുകയാണ്‌. 2010 ലെ ദല്‍ഹി കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ ഇന്ത്യക്ക്‌ സമ്മാനിച്ചുകൊണ്ടിരിക്കുന്നത്‌ സംതൃപ്തമായ അനുഭവങ്ങളല്ല. അഴിമതിയുടെ റാങ്കില്‍ 180 രാജ്യങ്ങളില്‍ ഇന്ത്യ 84-ാ‍ം സ്ഥാനത്താണെന്ന പഠനറിപ്പോര്‍ട്ട്‌ .2010 ലെ കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ എ.ആര്‍.റഹ്മാനെന്ന വാഴ്ത്തപ്പെട്ട കലാകാരന്റെ തനിനിറവും നമ്മെ കാണിച്ചിരിക്കുന്നു. "ജിയോ ഉഠോ ബഡോ ജീത്തോ" എന്ന ടൈറ്റില്‍ ഗാനത്തിന്‌ അദ്ദേഹം വാങ്ങിയ പ്രതിഫലം ആറുകോടിയോളം വരുമെന്ന്‌ കേട്ടാല്‍ ദേശസ്നേഹിയായ ഭാരതീയന്‍ ഞെട്ടിയില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇതിനുമുമ്പ്‌ ഇന്ത്യയില്‍ നടന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്റെ ടൈറ്റില്‍ഗാനമൊരുക്കിയ വിഖ്യാത സംഗീത പ്രതിഭ പണ്ഡിറ്റ്‌ രവിശങ്കര്‍ ഒരു ചില്ലിക്കാശുപോലും വാങ്ങാതെയാണെന്നതും നാമോര്‍ക്കേണ്ടതാണ്‌.

റഹ്മാന്‍ വന്ന വഴികള്‍ മറന്നുപോകുകയാണ്‌. സംഗീതം സാധനയും ആരാധനയുമാണ്‌. സംഗീതത്തെ വെറും വില്‍പ്പനച്ചരക്കാക്കി മാറ്റുന്ന മനോഭാവം ഒരു ഉന്നത കലാകാരന്‌ ചേര്‍ന്നതല്ല. ഒരു ഓസ്കര്‍ അവാര്‍ഡ്‌ കൊണ്ട്‌ നേടിയ ആദരവിനേക്കാളും ആദരവ്‌ റഹ്മാന്‌ നേടാന്‍ കഴിയുമായിരുന്നു കോമണ്‍വെല്‍ത്തിന്‌ തന്റെ വകയായി സംഗീതസംഭാവനയായി ഒരു ടൈറ്റില്‍ ഗാനം. ഈ രാജ്യത്തിന്‌ നല്‍കുന്ന ഗുരുദക്ഷിണയാവുമായിരുന്നു ആ ഗാനം.

ഇവിടെയാണ്‌ നാം റസൂല്‍പൂക്കുട്ടിയെന്ന വിശ്വകലാകാരനെ ഓര്‍ത്തുപോകുക. ഓസ്കര്‍ അവാര്‍ഡ്‌ വേളയിലെ അദ്ദേഹത്തിന്റെ വാക്കുകള്‍ ഒരു ഭാരതീയനും മറക്കില്ല.

"എന്റെ രാജ്യത്തിനു ലഭിച്ച ശിവരാത്രി സമ്മാനമാണ്‌" എന്നുപറയാനുള്ള വിനയവും ധൈര്യവും റസൂല്‍ പൂക്കുട്ടിക്കല്ലാതെ മറ്റാര്‍ക്കാണ്‌ കഴിയുക. എ.ആര്‍.റഹ്മാന്‍ തോറ്റനിമിഷം അന്നായിരുന്നു. ഇപ്പോഴിതാ റഹ്മാന്‍ കോമണ്‍വെല്‍ത്ത്‌ ഗെയിംസിലൂടെയും തന്റെ തനിനിറം കാട്ടിയിരിക്കുന്നു. തന്റെ ഗുരുനാഥന്‌ സമാനമായ ഇളയരാജയ്ക്കോ തന്റെ പിതാവായ ആര്‍.കെ.ശേഖറിനുപോലുമോ സമര്‍പ്പിക്കാനുള്ള സന്മനസ്സ്‌ കാണിക്കാത്ത റഹ്മാന്‌ കാലം നല്‍കിയ ശിക്ഷയാണ്‌ "ജിയോ ഉഠോ ബഡോ ജീത്തോ"യുടെ പരാജയം സൂചിപ്പിക്കുന്നത്‌
.

റസൂല്‍പൂക്കുട്ടി വീണ്ടും വിജയിക്കുന്നത്‌ ഇത്തവണത്തെ ദേശീയ സിനിമാ അവാര്‍ഡ്‌ ലഭിച്ചപ്പോഴുള്ള പ്രതികരണം കാണുമ്പോഴാണ്‌. പഴശ്ശിരാജയില്‍ ശബ്ദമിശ്രണത്തിന്‌ തന്നോടൊപ്പം പ്രവര്‍ത്തിച്ച അമൃത്‌ പ്രീതത്തിനും അവാര്‍ഡ്‌ നല്‍കണമെന്ന്‌ പറഞ്ഞുകൊണ്ട്‌ കേന്ദ്രവാര്‍ത്താവിനിമയ മന്ത്രാലയ സെക്രട്ടറിക്ക്‌ കത്തെഴുതിയതിലൂടെ റസൂല്‍ മാതൃകയായിരിക്കുകയാണ്‌ വീണ്ടും. തനിക്ക്‌ കിട്ടിയ അവാര്‍ഡ്‌ പങ്കിടാന്‍ തയ്യാറാണ്‌ എന്ന പൂക്കുട്ടിയുടെ കത്ത്‌ വിനയത്തിന്റെ ഭാഷയാണ്‌.
റസൂല്‍പൂക്കുട്ടി യുവതലമുറയ്ക്ക്‌ പുതിയ ദിശാബോധം നല്‍കുകയാണ്‌. ഒരു കലാകാരന്‍ സമൂഹത്തിന്‌ നല്‍കേണ്ട നന്മകളെക്കുറിച്ചുള്ള സുകൃതവീഥികള്‍ കാണിച്ചുതരികയാണ്‌ റസൂല്‍. മായികവലയത്തില്‍പ്പെട്ട ആര്‍ത്തിപൂണ്ട ഉപഭോഗ തൃഷ്ണയുടെ പ്രതീകമല്ല കലാകാരന്‍. തനിക്ക്‌ കിട്ടുന്നത്‌ പങ്കുവെയ്ക്കുകയും കിട്ടാത്തതിനെച്ചൊല്ലി വിവാദമുണ്ടാക്കാതിരിക്കുകയും ചെയ്യുമ്പോള്‍ കലാകാരന്‍ സമൂഹത്തിന്റെ വെളിച്ചമാകുന്നു.റസൂല്‍ ഭാരതത്തിന്‌ ലഭിച്ച യഥാര്‍ത്ഥ അള്ളാ രേഖാ റസൂലാണ്‌. പുണ്യ റസൂലിന്റെ തിരുമൊഴികളെപ്പോലെ റസൂല്‍പൂക്കുട്ടിയുടെ വാക്കുകള്‍ ഭാരതീയര്‍ക്ക്‌ അമൃതവചനങ്ങള്‍ തന്നെയാണ്‌